Kerala

സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം ; രേഖകള്‍ സംശയകരമെന്നും ഹൈക്കോടതി

ഡിസംബര്‍ 21 ന് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  പുതുച്ചേരിയില്‍ വ്യാജരേഖ ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ഹാജരായശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 21 ന് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം. 

അതേസമയം സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിലെ ഒപ്പ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നോട്ടറിയിലെ രേഖയിലെ ഒപ്പ് വ്യാജമാണെന്നാണ് െൈക്രബ്രാഞ്ച് സംശയം ഉന്നയിച്ചത്. ഇതില്‍ താരത്തിന്റെ വിശദീകരണംമ തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സുരേഷ് ഗോപി ഹാജരാക്കിയ രേഖകലില്‍ പ്രഥമദൃഷ്ട്യാ സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT