Kerala

സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം ; രേഖകള്‍ സംശയകരമെന്നും ഹൈക്കോടതി

ഡിസംബര്‍ 21 ന് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  പുതുച്ചേരിയില്‍ വ്യാജരേഖ ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ഹാജരായശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 21 ന് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം. 

അതേസമയം സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിലെ ഒപ്പ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നോട്ടറിയിലെ രേഖയിലെ ഒപ്പ് വ്യാജമാണെന്നാണ് െൈക്രബ്രാഞ്ച് സംശയം ഉന്നയിച്ചത്. ഇതില്‍ താരത്തിന്റെ വിശദീകരണംമ തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സുരേഷ് ഗോപി ഹാജരാക്കിയ രേഖകലില്‍ പ്രഥമദൃഷ്ട്യാ സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT