Kerala

സെക്രട്ടേറിയറ്റിലെ ദലിത് പീഡനം : പരാതിക്കാരനെ സ്ഥലംമാറ്റി

പരാതിയില്‍ ആരോപണമുന്നയിച്ച പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ദലിത് പീഡന പരാതിയില്‍ പരാതിക്കാരനായ ക്ലാസ് ഫോര്‍ ജീവനക്കാരനെ സ്ഥലം മാറ്റി. മറ്റൊരു വകുപ്പിലേക്കാണ് മാറ്റിയത്. എന്നാല്‍ പരാതിയില്‍ ആരോപണമുന്നയിച്ച പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. 

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പരാതിക്കാരനായ ദലിത് ജീവനക്കാരനെ വകുപ്പില്‍ നിന്നും മാറ്റിയത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കാണ് ജീവനക്കാരനെ മാറ്റി നിയമിച്ചത്. ജീവനക്കാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍ ഈ നീക്കത്തിനെതിരെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെടുമെന്നും ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ തന്നെക്കൊണ്ട് എച്ചില്‍ വാരിക്കുമെന്നും, ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകിക്കുമെന്നും ദലിത് ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഫയലുകള്‍ താഴെ ഇട്ടശേഷം എടുപ്പിക്കുക, പേപ്പറുകള്‍ കീറി എറിഞ്ഞശേഷം പെറുക്കി മുറി വൃത്തിയാക്കുക തുടങ്ങിയ പീഡനങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT