Kerala

സെന്‍കുമാര്‍ 'കോടാലിക്കൈ' ; ഡിജിപി ആയത് എസ്എന്‍ഡിപിയുടെ അക്കൗണ്ടില്‍ ; രൂക്ഷവിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള കോടാലിക്കൈക്കള്‍ ഉയര്‍ന്നു വന്നിട്ടുള്ളത് സംഘടനയ്‌ക്കൊപ്പം നിലകൊണ്ടവരില്‍ നിന്നാണെന്നും തുഷാര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗത്തിന്റെ അക്കൗണ്ടിലാണ് സെന്‍കുമാര്‍ ഡിജിപി ആയത്. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള കോടാലിക്കൈക്കള്‍ എന്നും ഉയര്‍ന്നുവന്നിട്ടുള്ളത് സംഘടനയ്‌ക്കൊപ്പം നിലകൊണ്ടവരില്‍ നിന്നാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

നേരത്തെയും സെൻകുമാറിനെതിരെ വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി രം​ഗത്തുവന്നിരുന്നു. എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരെ രംഗത്തുവന്നത്. വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നു. എന്നിട്ട് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചിരുന്നു.

'സെന്‍കുമാര്‍ എന്നു പറയുന്ന ഈ മാന്യദേഹം ഒന്നരവര്‍ഷം മുന്‍പ് വഴിയെ പോകുന്ന സമയത്ത് മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപിയോഗത്തില്‍ അംഗത്വമെടുത്തതാണ്. അദ്ദേഹം എസ്എന്‍ഡിപിയുമായി ഒരുബന്ധവും ഉള്ള ആളല്ല.  എസ്എന്‍ഡിപിയ്‌ക്കെതിരെ അദ്ദേഹത്തിന് ഇത്തരം സംശയുമുണ്ടായിരുന്നെങ്കില്‍, കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നല്ലോ.അന്വേഷിക്കാമായിരുന്നല്ലോ' എന്നും തുഷാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

SCROLL FOR NEXT