Kerala

സോഷ്യൽ മീഡിയ ഹർത്താൽ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇടപെടൽ, ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യും

സോഷ്യൽ മീഡിയ ഹർത്താൽ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇടപെടൽ, ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹർത്താൽ ആഹ്വാനം ചെയ്തതിലും പ്രചരിപ്പിച്ചതിലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ സജീവമായി ഇടപെട്ടിട്ടുണ്ട്. ഹർത്താലിനു ശേഷവും ഇവർ വിദ്വേഷ പ്രചാരണം തുടരുകയാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 

ഹർത്താലിന് ആഹ്വാനം ചെയ്തവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. അതിനായി ഹർത്താൽ  പോസ്റ്റുകളിട്ട ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ് അഡ്മിൻമാരുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ നടപടികളും ആരംഭിച്ചു. പല ഗ്രൂപ്പുകളുടെയും അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. 

ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ നടന്ന സംഭവത്തിന്റെ വസ്തുത നേരിട്ടറിയാൻ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ മേധാവി കേരളത്തിലെത്തി ഗവർണർ, സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. ഹർത്താലിനിടെയുണ്ടായ അതിക്രമങ്ങൾക്കുപിന്നിൽ അന്തർദേശീയ തീവ്രവാദബന്ധമുണ്ടെന്ന സംശയവും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കുണ്ട്. 

ഹർത്താലിന്റെ മറവിലെ ആക്രമണത്തിനു പിന്നിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമുണ്ടായതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് തയാറാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പൊലീസ് ഉന്നതതലയോഗവും ഇൗ സംഭവങ്ങളെ ഗൗരവമായി കാണണമെന്ന വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT