Kerala

സ്ത്രീ സമൂഹത്തെയും ഭക്തരെയും അപമാനിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അയ്യപ്പഭക്തരെ അവഹേളിക്കുകയാണെന്നും കടകംപളളി സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ മറുപടി. സ്ത്രീ സമൂഹത്തെയും ഭക്തരെയും അപമാനിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് കടകംപളളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അയ്യപ്പഭക്തരെ അവഹേളിക്കുകയാണെന്നും കടകംപളളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 
കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്ന്് അടക്കമുളള വിവാദ പരാമര്‍ശങ്ങളാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത്. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറേണ്ടതില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു അങ്ങനെപോകുന്നു പ്രയാറിന്റെ വിവാദ പരാമര്‍ശങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

SCROLL FOR NEXT