Kerala

സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്‍മാരുമായി അടുപ്പം;' മകള്‍ രണ്ടുപേര്‍ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ മുറിക്കുളളില്‍ വച്ചു കണ്ടു'

പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ പ്രതി സൗമ്യ വഴിവിട്ട ജീവിതമാണ് നയിച്ചതെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ പ്രതി സൗമ്യ വഴിവിട്ട ജീവിതമാണ് നയിച്ചതെന്ന് പൊലീസ്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം ഇരിട്ടി സ്വദേശിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയപ്പെട്ട സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്‍മാരുമായി അടുപ്പമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. 

ഇവരില്‍ രണ്ടുപേര്‍ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ തന്നെ മുറിക്കുളളില്‍ കണ്ടതാണ് മകളോടുളള വിരോധത്തിന് കാരണമെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. മകള്‍ക്ക് ചോറിലും വറുത്ത മീനിലും വിഷം കലര്‍ത്തി നല്‍കി. ചികിത്സ തേടിയെങ്കിലും കുട്ടി മരിച്ചു. ഈ സംഭവത്തില്‍ പിടിക്കപ്പെടാതായതോടെ മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ എലി വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് സൗമ്യയുമായി പടന്നക്കരയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ പാത്രങ്ങള്‍, എലി വിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിഷം സൂക്ഷിച്ച പെട്ടി എന്നിവ കസ്റ്റഡിയിലെടുത്തു. 

 ഇതിനിടെ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി വെളിപ്പെടുത്തി.വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ സൗമ്യ നിരപരാധിയായി അഭിനയിച്ചു. ആശുപത്രിയിലെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി അയച്ചു.പിതാവിന് വിദഗ്ധ ചികിത്സ നല്‍കാന്‍ സൗമ്യ തടസ്സം നിന്നപ്പോഴും സംശയിച്ചില്ല. സൗമ്യയുടെ ദുരുദ്ദേശം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും സഹോദരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT