പ്രതീകാത്മക ചിത്രം 
World

കുഞ്ഞ് ജനിച്ചാല്‍ മൂന്ന് ലക്ഷം രൂപ പരിതോഷികം; ഗ്രാന്‍ഡ് ഉയര്‍ത്തി ജപ്പാന്‍ 

ഓരോ കുഞ്ഞ് ജനിക്കുമ്പോഴുമുള്ള ഗ്രാന്‍ഡ് 500,000 യെന്‍(മൂന്ന് ലക്ഷം രൂപ)ആയി ഉയര്‍ത്താനാണ് ജപ്പാന്‍ ഭരണകൂടത്തിന്റെ നീക്കം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ജനനനിരക്ക് കുറയുന്നതിലെ ആശങ്ക മറികടക്കാന്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും നല്‍കുന്ന ഗ്രാന്‍ഡ് മൂന്ന് ലക്ഷം രൂപയായി ജപ്പാന്‍ ഉയര്‍ത്തുന്നു. നിലവില്‍ 420,000 യെന്‍(2.52 ലക്ഷം രൂപ) ആണ് ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഗ്രാന്‍ഡായി നല്‍കിയിരുന്നത്.

ഓരോ കുഞ്ഞ് ജനിക്കുമ്പോഴുമുള്ള ഗ്രാന്‍ഡ് 500,000 യെന്‍(മൂന്ന് ലക്ഷം രൂപ)ആയി ഉയര്‍ത്താനാണ് ജപ്പാന്‍ ഭരണകൂടത്തിന്റെ നീക്കം. ജപ്പാന്‍ കുടുംബാരോഗ്യ മന്ത്രി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. 2023ഓടെ നിര്‍ദേശം പ്രാബല്യത്തില്‍ വരും. 

എന്നാല്‍ ഒരു പ്രസവം കഴിയുമ്പോള്‍ അതിനായി ഗ്രാന്‍ഡ് ലഭിച്ച തുകയേക്കാള്‍ കൂടുതല്‍ വേണ്ടി വരും എന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഗ്രാന്‍ഡ് തുക 3 ലക്ഷമായി ഉയര്‍ത്തിയാലും ജനനനിരക്ക് ഉയര്‍ത്തുക ജപ്പാന് പ്രയാസമാവും. 

1973 മുതലാണ് ജപ്പാനില്‍ ജനസംഖ്യാ ഇടിവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 12.5 കോടിയാണ് നിലവില്‍ ജപ്പാനിലെ ജനസംഖ്യ. 2060 ആകുമ്പോള്‍ ഇത് 8.67 കോടിയിലേക്ക് കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

'സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി'; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി

SCROLL FOR NEXT