മാഗ്ലെവ് ട്രെയിന്‍, ട്വിറ്റര്‍ ചിത്രം 
World

റെയിലും ബോഡിയും ബന്ധിപ്പിക്കാതെ 'വായുവില്‍' ഓട്ടം, ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന; മണിക്കൂറില്‍ 600 കിലോമീറ്റര്‍ - വീഡിയോ 

ലോകത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന അത്യാധുനിക ട്രെയിന്‍ അവതരിപ്പിച്ച് ചൈന

Author : സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: ലോകത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന അത്യാധുനിക ട്രെയിന്‍ അവതരിപ്പിച്ച് ചൈന. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന മാഗ്ലെവ് ട്രെയിനാണ് ചൈന വികസിപ്പിച്ചത്. പത്തുവര്‍ഷത്തിനുള്ളില്‍ ഈ ട്രെയിന്‍ ഉപയോഗിച്ചുള്ള സര്‍വീസ് തുടങ്ങാനുള്ള ശ്രമത്തിലാണ് ചൈന.

ആധുനിക സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വൈദ്യുത കാന്തിക ബലം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബോഡിയും റെയിലും തമ്മില്‍ ബന്ധമില്ലാതെ ട്രാക്കിന് മുകളിലൂടെയാണ് ഇത് ഓടുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ചൈന ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന ക്വിങ്ദാവോയിലാണ് ഇത് അവതരിപ്പിച്ചത്.

കഴിഞ്ഞ രണ്ടു ദശാബ്ധം കാലത്ത് ഈ സാങ്കേതികവിദ്യ ചൈന പരിമിതമായ നിലയില്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഷാങ്ഹായിലെ ഹ്രസ്വദൂര മാഗ്ലെവ് ലൈനില്‍ ട്രെയിന്‍ ഓടിക്കുന്നുണ്ട്. വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വീസ്. പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സര്‍വീസ് തുടങ്ങാനാണ് ചൈന ഒരുങ്ങുന്നത്.മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടരമണിക്കൂര്‍ കൊണ്ട് ബീജിങ്ങില്‍ നിന്ന് ഷാങ്ഹായില്‍ എത്താം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT