ഖാലിദ സിയ ഐഎഎന്‍എസ്
World

ഷേഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളി; മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിക്കാന്‍ ഉത്തരവ്

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ചെയര്‍പേഴ്സണ്‍ ബീഗം ഖാലിദ സിയയെ ഉടന്‍ മോചിപ്പിക്കാന്‍ ഷഹാബുദ്ദീന്റെ നേതൃത്വത്തിലുള്ള യോഗം ഐകകണ്‌ഠേന തീരുമാനിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതോടെ അവരുടെ രാഷ്ട്രീയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിപ്പിക്കാന്‍ ഉത്തരവ്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ചെയര്‍പേഴ്സണ്‍ ബീഗം ഖാലിദ സിയയെ ഉടന്‍ മോചിപ്പിക്കാന്‍ ഷഹാബുദ്ദീന്റെ നേതൃത്വത്തിലുള്ള യോഗം ഐകകണ്‌ഠേന തീരുമാനിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ മുഴുവന്‍ ആളുകളെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചതായി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി), ജമാ അത്തെ ഇസ്ലാമി എന്നിവയുള്‍പ്പെടെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും കരസേനാ മേധാവി ജനറല്‍ വകെര്‍-ഉസ്-സമാനും നാവിക-വ്യോമസേനാ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

78 വയസുള്ള ഖാലിദ സിയ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. 2018ലാണ് അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി 17 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഖാലിദ സിയയും ഷേഖ് ഹസീനയും ദീര്‍ഘകാലമായി രാഷ്ട്രീയ എതിരാളികളാണ്. അനാഥാലയത്തിനുള്ള ട്രസ്റ്റിനായി 250,000 ഡോളര്‍ കൈക്കലാക്കി അധികാരം സ്ഥാനം ദുരുപയോഗം ചെയ്‌തെന്നാണ് ഖാലിദ സിയക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ പാര്‍ട്ടി തള്ളിക്കളയുകയാണ് ചെയ്തത്. രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമാണെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങല്‍ക്ക് സര്‍ക്കാര്‍ ജോലിയിലുണ്ടായിരുന്ന 30 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ആരംഭിച്ച വിദ്യാര്‍ഥി സമരമാണ് കലാപത്തില്‍ എത്തിച്ചത്. ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരം ശക്തമാകുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT