ചിഡോ ചുഴലിക്കാറ്റ് നാശം വിതച്ച മയോട്ടെ  എപി
World

'ചിഡോ'യില്‍ തകര്‍ന്നടിഞ്ഞ് ഫ്രഞ്ച് മയോട്ടെ; ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ്

മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റില്‍ ദ്വീപ് സമൂഹം താറുമാറായി

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഈ നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റില്‍ ഫ്രഞ്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ടെ ദ്വീപ് സമൂഹത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റില്‍ ദ്വീപ് സമൂഹം താറുമാറായി. വീടുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവകള്‍ക്കെല്ലാം കനത്ത നാശനഷ്ടമുണ്ടായതായി ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കി.

മരങ്ങള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വീണ നിലയിലാണ് പലയിടത്തും. വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി. മയോട്ടെ ദ്വീപസമൂഹത്തില്‍ 90 വര്‍ഷത്തിനിടെ അടിച്ച ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണ് ചിഡോ. മയോട്ടെയില്‍ 3.2 ലക്ഷം ആളുകളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. 1841ല്‍ ആണ് മയോട്ടെ ഫ്രാന്‍സിന്റെ അധീനതയിലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ കൊമോറോസില്‍നിന്നും ഇങ്ങോട്ടേക്ക് വലിയ തോതില്‍ അഭയാര്‍ഥി പ്രവാഹമുണ്ടാകുന്നുണ്ട്.

ഫ്രാന്‍സിന്റെ 18 മേഖലകളിലൊന്നാണ് മയോട്ടെ. ഓവര്‍സീസ് ഡിപ്പാര്‍ട്‌മെന്റ് എന്ന ഗണത്തില്‍പെടുന്ന സ്ഥലമാണിത്. യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും അകലെയുള്ള മേഖല എന്ന പ്രത്യേകതയും മയോട്ടെയ്ക്കുണ്ട്. ഗ്രാന്‍ഡ് ടെറി അല്ലെങ്കില്‍ മായോറെയാണ് പ്രധാനപ്പെട്ടതും വലുതുമായ ദ്വീപ്. 39 കിലോമീറ്റര്‍ നീളവും 22 കിലോമീറ്റര്‍ വീതിയും ഈ ദ്വീപിനുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച മയോട്ടെക്ക് സഹായം എത്തിച്ച ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നന്ദി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

SCROLL FOR NEXT