ജപ്പാനിലെ ഫുക്കുഷിമ ആണവലനിലയത്തില്‍ നിന്ന് റേഡിയോ ആക്ടീവ് മലിനജലം പസഫിക് സമുദ്രത്തിലേക്ക് തുറന്നുവിടും. വ്യാഴാഴ്ചയാണ് വീര്യം കുറച്ച റേഡിയോ ആക്ടീവ് മലിന ജലം തുറന്നുവിടുന്നത്. 2011 മാര്‍ച്ച് 11ന് ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് അപകടാവസ്ഥയിലായ പ്ലാന്റ് ഡി കമ്മീഷന്‍ ചെയ്യാന്‍ ഈ നടപടി അത്യാവശ്യമാണെന്നാണ് ജപ്പാന്റെ വാദം.
ചൊവ്വാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ റേഡിയോ ആക്ടീവ് ജലം തുറന്നുവിടുന്നതിന് അന്തിമാനുമതി നല്‍കി. പ്ലാന്റിന്റെ സുരക്ഷ ഉറപ്പുവരുത്താനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മത്സ്യ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയും രാജ്യത്തിനകത്തും പുറത്തുമായി ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കാനായി വിശദീകരണം നടത്തിയിട്ടുണ്ടെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു. 3.4 കോടി ടണ്‍ വെള്ളമാണ് 1,000 ടാങ്കുകളിലായി ഫില്‍റ്റര്‍ ചെയ്ത് സംഭരിച്ചിരിക്കുന്നത്.
റേഡിയോ ആക്ടീവ് ജലം തുറന്നുവിടുന്നതിന് എതിരെ ജപ്പാനിലെ മത്സ്യബന്ധന സമൂഹത്തില്‍ നിന്ന് കനത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ആണവ ദുരനത്തിന് ശേഷം, തകര്‍ന്ന മത്സ്യബന്ധന മേഖലയെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കും എന്നാണ് മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടുന്നത്. ദക്ഷിണ കൊറിയയും ചൈനയും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുമായി ജപ്പാന്‍ ആശയവിനിമയം നടത്തിയിരുന്നു.
എന്നാല്‍, ചൈന കടുത്ത നിലപാടുകളാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടുപോയാല്‍, ഫുക്കുഷിമ അടക്കമുള്ള 9 കേന്ദ്രങ്ങളില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി തടയുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
ആദ്യഘട്ടത്തില്‍ 7,800 ടണ്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. റേഡോയോ ആക്ടീവ് ജലം തുറന്നുവിട്ടാല്‍ പരിസ്ഥിതി, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ വെടിയേറ്റ് മരിച്ച സ്ഥാനാര്‍ത്ഥിക്ക് 16 ശതമാനം വോട്ട്; ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates