പ്രതീകാത്മക ചിത്രം 
World

മകളുടെ മുന്നിലിട്ട് ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തി; ദുബൈയില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ

അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് ഇയാള്‍ മോഷണത്തിന് പദ്ധതിയിട്ടത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് ദുബൈയില്‍ വധശിക്ഷ. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 26കാരനായ പാകിസ്ഥാനിക്കാണ് ദുബൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. 2020 ജൂണ്‍ 17ലാണ് സംഭവം.

ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ഹിരണ്‍ ആദിയയെയും വിധിയെയും മോഷ്ടിക്കാനെത്തിയ ഇയാള്‍ മകളുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് ഇയാള്‍ മോഷണത്തിന് പദ്ധതിയിട്ടത്. വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് മതില്‍ചാടി മുകളിലത്തെ നിലയിലൂടെ വീടിനുള്ളില്‍ പ്രവേശിച്ചു. 18, 13 വയസുള്ള പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു ദമ്പതികള്‍ ഉറങ്ങിയിരുന്നത്.

ഇവരുടെ മുറിയിലെത്തി തിരച്ചില്‍ നടത്തുന്നതിനിടെ ശബ്ദം ?കേട്ട് ദമ്പതികള്‍ ഉണര്‍ന്നു. ഇതോടെ ഇരുവരെയും കത്തികൊണ്ട് കുത്തുകയായിരുന്നു. കരച്ചില്‍കേട്ട് ഓടിയെത്തിയപ്പോഴാണ് മൂത്തമകളെ ആക്രമിച്ചു. പെണ്‍കുട്ടി അലാറം മുഴക്കിയതനുസരിച്ച് പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഷാര്‍ജയില്‍നിന്ന് പ്രതിയെ പൊലീസ് പിടികൂടി. ഹിരണിന്റെ തലയിലും നെഞ്ചിലും അടിവയറ്റിലും പത്ത് തവണ അടിയേറ്റതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT