strikes on Iran 
World

യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ മരണം 550 കടന്നു

ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ ആക്രമണത്തിന് ഇരയായി

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തുന്ന ആക്രമണങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. സൈനിക നടപടി രണ്ട് ദിവസം പിന്നിടുമ്പോള്‍ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെട്ടത്. ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സൊസൈറ്റി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏകദേശം 180 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉള്‍പ്പെടെ യുഎസ് - ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ വിവിധ നഗരങ്ങളില്‍ അമേരിക്കയും ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇറാന്‍ പ്രത്യാക്രമണവും ശക്തമാക്കി.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കരയുദ്ധം ഉള്‍പ്പെടെ ലബനനില്‍ ഹിസ്ബുള്ളയ്ക്ക് എതിരെ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍ എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലായി ഇതുവരെ നാല് പേരും മരണമടഞ്ഞിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ മരിച്ചതായി അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.

Iran says US-Israeli attacks have killed 555 people so far in Iran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും'; മുന്‍ നിലപാടില്‍ 'യൂ ടേണ്‍' അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

'നല്ലത് മാത്രമേ സംഭവിക്കൂ'; ഭാര്യയുടെ വിവാഹമോചന ഹർജിയില്‍ ആദ്യമായി പ്രതികരിച്ച് വിജയ്

മാതൃഭാഷയെ മുറുകെ പിടിച്ചോ, മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

'ഒരു ഘട്ടത്തിൽ ചിലപ്പോൾ നമ്മൾ നിരാശപ്പെട്ടേക്കാം; തെലുങ്കിൽ ഞാൻ വിജയ് ദേവരകൊണ്ടയുടെ നായികയായി അരങ്ങേറണ്ടതായിരുന്നു'

'കേരളത്തിലെ മാധ്യമങ്ങളില്‍ കൂറ്റന്‍ പരസ്യങ്ങള്‍, തങ്ങളാണ് ഇടതുപക്ഷമെന്ന വീമ്പു പറച്ചില്‍; ഖമ്മത്തെ ബുള്‍ഡോസര്‍ രാജിന് കോണ്‍ഗ്രസ് മറുപടി പറയണം'

SCROLL FOR NEXT