ജപ്പാന്‍ എക്‌സ്
World

യുവാക്കള്‍ക്ക് വിവാഹത്തോട് വിമുഖത, ജപ്പാനില്‍ ജനസംഖ്യയില്‍ ഇടിവ്

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരി 1 വരെ ജപ്പാനിലെ ജനസംഖ്യ 124.9 ദശലക്ഷമാണ്

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: തുടര്‍ച്ചയായ 15ാം വര്‍ഷവും ജപ്പാനിലെ ജനസംഖ്യയില്‍ ഇടിവ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ജനനനിരക്ക് കുറഞ്ഞതായാണ് കണക്കുകള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജനസംഖ്യ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അര ദശലക്ഷത്തിലധികം (531,700) കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനനം 730,000 ആയി കുറഞ്ഞു, മരണങ്ങള്‍ (1.58 ദശലക്ഷം) റെക്കോര്‍ഡ് ഉയരത്തിലെത്തി.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരി 1 വരെ ജപ്പാനിലെ ജനസംഖ്യ 124.9 ദശലക്ഷമാണ്. വിദേശിയരായ താമസക്കാര്‍ 11 ശതമാനം വര്‍ദ്ധിച്ചത് ജനസംഖ്യ ആദ്യമായി 3 ദശലക്ഷം കവിയാന്‍ സഹായിച്ചതായും കണക്കുകള്‍ കാണിക്കുന്നു. ആകെ ജനസംഖ്യയുടെ ഏകദേശം 3 ശതമാനമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജപ്പാനിലെ ജനസംഖ്യ 2009-ല്‍ 127 ദശലക്ഷമായി ഉയര്‍ന്നിരുന്നു. 1979-ല്‍ സര്‍വേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനനനിരക്കായിരുന്നു ഇത്. രാജ്യത്തെ 47 മേഖലകളിലും വിദേശികളുടെ എണ്ണം വര്‍ധിച്ചു, ടോക്കിയോയില്‍ മാത്രമാണ് ജനസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായതെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഓരോ വര്‍ഷവും ജനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നതാണ് ജനസംഖ്യയിലെ ഇടിവിന് കാരണം. ജനസംഖ്യയിലുണ്ടാകുന്ന ഇടിവ് ജപ്പാനിലെ തൊഴില്‍ ശക്തി, സമ്പദ് വ്യവസ്ഥ, ക്ഷേമ സംവിധാനങ്ങള്‍, സാമൂഹിക ഘടന എന്നിവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി സാധ്യതകള്‍ കുറയുന്നതും ജീവിത ചിലവ് ഏറുന്നതിനാലും രാജ്യത്തെ യുവാക്കള്‍ വിവാഹം കഴിക്കാനോ കുട്ടികളെ വളര്‍ത്താനോ വിമുഖത കാണിക്കുന്നതായി സര്‍വേകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT