റോക്കറ്റ് കുതിച്ചുയരുന്നു, പൊട്ടിത്തെറിച്ചതിന് ശേഷം  വിഡിയോ സ്‌ക്രീന്‍ ഷോട്ട്, എഎന്‍ഐ
World

ഒരു നിമിഷത്തിനുള്ളില്‍ എല്ലാം തീര്‍ന്നു; കുതിച്ചുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിച്ച് ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ് - വിഡിയോ

റോക്കറ്റ് വിക്ഷേപണം നടത്തിയ ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ജപ്പാന്റെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ റോക്കറ്റ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. കയ്‌റോസ് എന്ന റോക്കറ്റ് ആണ് മധ്യ ജപ്പാനിലെ പര്‍വത പ്രദേശമായ വകയാമ പ്രിഫെക്ചറില്‍ വച്ച് പൊട്ടിത്തെറിച്ചത്.റോക്കറ്റ് വിക്ഷേപണം നടത്തിയ ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വലിയ മരങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. റോക്കറ്റ് പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്രദേശത്ത് തീപടരുകയും കനത്ത പുക ഉയരുകയും ചെയ്തിരുന്നു. വെള്ളം പമ്പുചെയ്ത് മേഖലയിലെ തീയണയ്ക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോക്കറ്റിന്റെ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു.

അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിക്ഷേപണം വിജയിച്ചിരുന്നെങ്കില്‍ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പേസ് വണ്‍ മാറുമായിരുന്നു. നാഷണല്‍ സ്‌പേസ് ഡെവലപ്‌മെന്റ് ഏജന്‍സി (എന്‍എഎസ്ഡിഎ) എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ജപ്പാനിലെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങള്‍ നിയന്ത്രിക്കുന്നത്. യുഎസിന്റെ നാസയ്ക്ക് സമാനമാണ് ജപ്പാന്റെ എന്‍എഎസ്ഡിഎ.

കാനല്‍ ഇലക്‌ട്രോണിക്‌സ്, ഐഎച്ച്‌ഐ, ഷിമിസു, നിരവധി ബാങ്കുകള്‍ എന്നിവയടക്കമുള്ള ജാപ്പനീസ് കമ്പനികളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ചാണ് 2018ല്‍ ടോക്കിയോ ആസ്ഥാനമാക്കി സ്‌പേസ് വണ്‍ സ്ഥാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT