ലബനനിൽ ഇസ്രായേൽ ആക്രമണം 
World

ലബനനിൽ ഇസ്രയേൽ ആക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോ​ഗ്യ മന്ത്രാലയം

10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

‌ബെയ്റൂട്ട്: ലബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ബെയ്റൂട്ട്, തെക്കൻ ലബനൻ, കിഴക്കൻ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ജനത്തിരക്കുള്ള തെരുവുകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. പരിക്കറ്റവരാൽ ആശുപത്രി നിറഞ്ഞിരിക്കുകയാണ്. അടിയന്തരമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ജനവാസ മേഖലകളിൽ ബോംബാക്രമണം ഉണ്ടായതെന്ന് ലെബനൻ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തയേക്ക് നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഈ വെടിനിർത്തലിൽ ലബനൻ ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനൻ ഉൾപ്പെടെ എല്ലാമേഖലകളിലും വെടിനിർത്തൽ ഉണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.

Lebanon excluded from ceasefire as Israeli strikes continue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല

'ഞാന്‍ ഒരു തൊഴിലാളിയെ പോലെ, പന്തെറിയുക മാത്രം ജോലി'; ഇന്ത്യന്‍ ടീമില്‍ ഇടം നേടാത്തതിനെ കുറിച്ച് ഷമി

70,000 രൂപ മുതൽ 1,50,000 രൂപവരെ ശമ്പളം, എൻപിഎസ്സിൽ വിവിധ തസ്തികകളിൽ ഒഴിവ്; ഏപ്രിൽ 29 വരെ അപേക്ഷിക്കാം

പാകിസ്ഥാന്റേത് ഹീറോയിക് എൻട്രി? അമേരിക്കൻ - ഇറാൻ സംഘർഷത്തിലെ പാക് പങ്കെന്ത്? ?

IFFCO: അക്കൗണ്ട്സ് ട്രെയിനി തസ്തികയിൽ നിയമനം നേടാം; 12 ലക്ഷം വരെ ശമ്പളം

SCROLL FOR NEXT