ലൂ ആറ്റെൻസ്/ ട്വിറ്റർ 
World

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് അന്തരിച്ചു

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോപ്പൻഹേ​ഗൻ: കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെൻസ് (94) അന്തരിച്ചു. നെതർലാൻഡ്സിലെ ബ്രബാൻഡിലെ ഡുയിസെലിലുള്ള വീട്ടിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. 1952ൽ ഫിലിപ്സ് കമ്പനിയിൽ ജോലിക്ക് ചേർന്ന ലൂ എട്ട് വർഷങ്ങൾക്ക് ശേഷം കഠിനാധ്വാനത്തിലൂടെ ഉത്പന്ന വികസന വകുപ്പിന്റെ തലവനായി. 

പിന്നീട് ഒരു വർഷത്തിന് ശേഷം അദ്ദേഹം സംഘവും ആ​ദ്യത്തെ പോർട്ടബിൾ ടേപ്പ് റെക്കോർഡർ വികസിപ്പിച്ചെടുത്തു. 10 ലക്ഷം എണ്ണമാണ് അന്ന് വിറ്റുപോയത്. രണ്ട് വർഷത്തിന് ശേഷം കാസറ്റ് ടേപ്പ് കണ്ടുപിടിച്ച് അദ്ദേഹം കാസറ്റ് ടേപ്പ് കണ്ടുപിടിച്ചു കൊണ്ട് അദ്ദേഹം പഴയ റീൽ ടു റീൽ ടേപ്പ് സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ചു. 

1963ൽ ഒരു പ്ലാസ്റ്റിക് നിർമിത കാസറ്റ് ടേപ് ഒരു ഇലക്ട്രോണിക് മേളയിൽ അദ്ദേഹം അവതരിപ്പിച്ചു. ഒര പായ്ക്ക് സി​ഗരറ്റിനേക്കാൾ ചെറുതായിരുന്നു അത്. ഈ ടേപ്പുകൾ ജാപ്പനീസ് കമ്പനികൾ വേ​ഗത്തിൽ പകർത്തിയെങ്കിലും വ്യത്യസ്ത രീതിയിലുണ്ടാക്കി ലൂ തന്റെ കഴിവു തെളിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT