മാസ്‌ക് ധരിക്കാതെ വിമാനത്തില്‍ കയറിയ യുവാവ് ജീവനക്കാരോട് തട്ടിക്കയറുന്നു 
World

മാസ്‌ക് ധരിക്കാതെ സീറ്റില്‍, ചോദ്യം ചെയ്ത് ജീവനക്കാരന്‍, തല്ലുമെന്ന് ഭീഷണി; യുവാവിനെ വിമാനത്തില്‍ നിന്ന്പുറത്താക്കി- വീഡിയോ  

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ യുണൈറ്റഡ്‌ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് എല്ലായിടത്തും മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ. മാസ്‌ക് ധരിക്കല്‍ ഇപ്പോള്‍ ഒരു ശീലമായി മാറി കഴിഞ്ഞു. എന്നാല്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറാവാത്തവര്‍ നിരവധിപ്പേരുണ്ട്. ഇവര്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ മാസ്‌ക് ധരിക്കാതെ വിമാനയാത്ര ചെയ്യാന്‍ മുതിര്‍ന്ന യുവാവ് സൃഷ്ടിച്ച പ്രശ്‌നങ്ങളുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ യുണൈറ്റഡ്‌ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് പ്രശ്‌നങ്ങളുടെ തുടക്കം. മാസ്‌ക് ധരിക്കാതെ ഇരിക്കുന്ന യാത്രക്കാരനെ ഇത് ഓര്‍മ്മിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരനോട് മാസ്‌ക് ധരിക്കാനും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ യുവാവ് കാണിച്ചുകൂട്ടിയ കോലാഹലങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരനോട് യുവാവ് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴുത്തുപിടിച്ച് തിരിക്കുമെന്നല്ലാം പറഞ്ഞ് യുവാവ് ഒച്ചവെയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യാത്രക്കാരന്റെ മൊബൈല്‍ തട്ടിപ്പറിച്ചു. അവസാനം സുരക്ഷാ ജീവനക്കാര്‍ എത്തി യുവാവിനെയും ബന്ധുവിനെയും വിമാനത്തില്‍ നിന്ന് പുറത്താക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT