ഉക്രേനിയൻ നാഷണൽ ഗാർഡ് സൈനികൻ ഖാർകിവിൽ ഒരു മൊബൈൽ ചെക്ക്‌പോയിന്റിന് കാവൽ നിൽക്കുന്നു/ ചിത്രം: പിടിഐ 
World

48 മണിക്കൂറിനുള്ളിൽ സൈന്യം നിലയുറപ്പിക്കും, റഷ്യ ഈ ആഴ്ച ആക്രണം തുടങ്ങിയേക്കും: മുന്നറിയിപ്പ് നൽകി യുഎസ്  

1,50,000 സൈനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സേന ആക്രമണത്തിനു സജ്ജരായിക്കഴിഞ്ഞെന്നും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ 48 മണിക്കൂറിനുള്ളിൽ സൈന്യം ഉടൻതന്നെ നിലയുറപ്പിക്കുമെന്നും യുഎസ്. 1,50,000 സൈനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്. സേനയിൽ 50 ശതമാനം ആക്രമണത്തിനു സജ്ജരായിക്കഴിഞ്ഞുവെന്ന് യുഎസ് അധികൃതർ മുന്നറിയിപ്പ് നൽകി.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആക്രണം ആരംഭിക്കൻ ഈ ആഴ്ച നിരവധി സാധ്യതകളുണ്ടെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അധിനിവേശം നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും അവർ‌ പൂർത്തിയാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സാധാരണ 60 ബറ്റാലിയൻ ഉണ്ടാകാറുള്ള സ്ഥാനത്ത് 125 ബറ്റാലിയനെ ആണ് റഷ്യ വിന്യസിച്ചത്. 

യുദ്ധത്തിനു മുന്നോടിയായുള്ള റഷ്യയുടെ പരോക്ഷയുദ്ധമാണ് യുക്രെയ്ൻ സൈനികർക്കുനേരെയുള്ള ഷെല്ലാക്രമണമെന്ന് യുഎസ് കുറ്റപ്പെടുത്തി. യുക്രെയ്ൻ അതിർത്തിയിൽനിന്ന് സൈനികരെ പിൻവലിച്ചു തുടങ്ങിയെന്ന റഷ്യയുടെ അവകാശവാദം യുഎസും നാറ്റോയും നിരസിച്ചു. കിഴക്കൻ യുക്രെയ്നിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോൺബസ് മേഖലയിൽനിന്നു രണ്ടാം ദിവസവും ഷെല്ലാക്രമണം നടന്നതിന് പിന്നിൽ റഷ്യയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. ഇന്നലെ മേഖലയിൽ എഴുന്നൂറിലേറെ സ്ഫോടനശബ്ദം കേട്ടെന്നും നിരീക്ഷകർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT