സാധനങ്ങൾക്കിടയിൽ മാരക വിഷമുള്ള ചിലന്തിയെ കണ്ടതിനെ തുടർന്ന് ഓസ്ട്രിയയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. സൂപ്പർമാർക്കറ്റിൽ സൂക്ഷിച്ചിരുന്ന പഴങ്ങളുടെ ബോക്‌സിനുള്ളിലാണ് ലോകത്തിലെ ഏറ്റവും മാരക വിഷമുള്ള ചിലന്തികളിൽ ഒന്നായ 'ബ്രസീലിയൻ വാണ്ടറിങ് സ്‌പൈഡർ' എന്ന് അറിയപ്പെടുന്ന ചിലന്തിയെ കണ്ടെത്തിയത്. നാല് ഇഞ്ച് നീളത്തിൽ കറുപ്പും ചുവപ്പുമായിരുന്നു ചിലന്തിയുടെ നിറം.
ചിലന്തിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ അധികൃതർ സൂപ്പർമാർക്കറ്റ് അടച്ചിടാൻ നിർദേശിച്ചു. ഇവയുടെ വിഷമെറ്റാൽ മരണം വരെ സംഭവിക്കാം. കഠിനമായ വേദനയും മണിക്കൂറുകള്‍ നീളുന്ന ലൈംഗിക ഉദ്ധാരണവും അനുഭവപ്പെടാം. ഹൈപ്പൊഥെർമിയ, കാഴ്ച മങ്ങൽ, ഹൃദയാഘാതത്തിന് വരെ കാരണമാകാം.
ചൊവ്വാഴ്‌ച സ്റ്റോർ മാനേജർ പഴങ്ങളുടെ ബോക്സ് പരിശോധിക്കുന്നതിനിടെയാണ് ചിലന്തിയെ കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. എന്നാൽ തുടർന്നു നടത്തിയ പരിശോധനയിൽ ചിലന്തിയെ കണ്ടെത്തിയില്ല.
എന്നാൽ ഒരാഴ്ചത്തെ അണുനശീകരണ നടപടികൾക്ക് ശേഷം സൂപ്പർമാർക്കറ്റ് വീണ്ടും തുറക്കുമെന്നും സ്റ്റോർ ഉടമ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates