ഡോണൾഡ് ട്രംപ്  ഫയൽ ചിത്രം
World

ന്യൂ ഹാംപ്‌ഷെയറിലും ട്രംപിന് വിജയം; പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വീണ്ടും വഴിതെളിയുന്നു

ഇന്ത്യന്‍ വംശജയായ നിക്കി ഹേലിയെയാണ് പരാജയപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഡൊണള്‍ഡ് ട്രംപിന് വീണ്ടും വഴിതെളിയുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാം പ്രൈമറിയിലും ട്രംപി വിജയിച്ചു. ന്യൂ ഹാംപ്‌ഷെയറില്‍ നടന്ന പ്രൈമറിയില്‍ നിക്കി ഹേലിയെയാണ് ട്രംപ് പരാജയപ്പെടുത്തിയത്.

ന്യൂ ഹാംപ്‌ഷെയറില്‍ ട്രംപിന് കടുത്ത എതിരാളിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഫ്‌ലോറിഡ ഗവര്‍ണറായിരുന്ന റോണ്‍ ഡി സാന്റിസ് മത്സരരംഗത്തു നിന്നും പിന്മാറുന്നതായി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്രംപിന് പിന്തുണ നല്‍കുന്നതായും സാന്റിസ് വ്യക്തമാക്കി. ഇതോടെയാണ് ന്യൂ ഹാംപ്‌ഷെയറില്‍ ട്രംപും ഹേലിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്.

സൗത്ത് കരോലിന മുന്‍ ഗവര്‍ണറാണ് ഇന്ത്യന്‍ വംശജയായ നിക്കി ഹേലി. 2017 ജനുവരി മുതല്‍ 2021 ജനുവരി വരെ പ്രസിഡന്റായിരുന്ന ട്രംപിന്റെ കാലത്ത് യു എന്‍ സ്ഥാനപതിയായിരുന്നു നിക്കി ഹേലി. വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിക്കി ഹേലിയേയും യുഎസ് പ്രസിഡന്റ് ജോ ബൈഡനേയും ട്രംപ് കടന്നാക്രമിച്ചു.

നിക്കി ഹേലിക്ക് ഇത് മോശം രാത്രിയാണെന്ന് പറഞ്ഞ ട്രംപ് അവര്‍ പരാജയം സമ്മതിക്കുന്നില്ലെന്നും വിമര്‍ശിച്ചു. നിക്കി ഹേലിയുടെ പ്രധാന അനുകൂലിയായ ന്യൂ ഹാംഷെയര്‍ സിറ്റിങ് ഗവര്‍ണര്‍ ജോണ്‍ സുനുനുവിനെയും ട്രംപ് പരിഹസിച്ചു. നേരത്തെ അയാവ കോക്കസില്‍ നടന്ന പ്രൈമറിയിലും ഡൊണള്‍ഡ് ട്രംപ് വിജയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT