സെലെന്‍സ്‌കി , എപി 
World

റഷ്യ നിര്‍ദേശിച്ച ബെലാറൂസില്‍ എത്താം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യുക്രൈന്‍ പ്രസിഡന്റ്

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിത്തുറക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിത്തുറക്കുന്നു. ചര്‍ച്ചയ്ക്ക് ക്ഷണിച്ച റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ നിര്‍ദേശിച്ച ബെലാറൂസില്‍ വച്ച് തന്നെ ചര്‍ച്ച നടത്താമെന്നാണ് യുക്രൈന്‍  അറിയിച്ചത്. 

ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചയ്ക്ക് ആദ്യം തയ്യാറായത് റഷ്യയാണ്. റഷ്യയുമായി അടുപ്പമുള്ള ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി. 

എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ്  യുക്രൈൻ പ്രസിഡന്റ് സെലെന്‍സ്‌കി ആദ്യം അറിയിച്ചത്. നാറ്റോ സഖ്യരാജ്യങ്ങളില്‍ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്നും നിര്‍ദ്ദേശിച്ചു. ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങിയതോടെ റഷ്യ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സെലെന്‍സ്‌കി അറിയിച്ചത്. 

അതിനിടെ, യുക്രൈനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ ആണവ ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവപ്രതിരോധ സേനയോടടക്കം സജ്ജമാകാനും പ്രസിഡന്റ് നിര്‍ദേശം നല്‍കി. നാറ്റോസഖ്യം യുെ്രെകനെ സഹായിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നാറ്റോയ്‌ക്കെതിരെ പുടിന്‍ രൂക്ഷവിമര്‍ശനവും നടത്തി.  നാറ്റോയുടെ നിലപാടുകള്‍ പ്രകോപനപരമാണെന്നും പുടിന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT