ഫോട്ടോ: ട്വിറ്റർ 
World

അഭയാർഥി പ്രവാഹം; യൂറോപ്പ് നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി

അഭയാർത്ഥി പ്രവാഹം; യൂറോപ്പ് നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 15 ലക്ഷം അഭയാർഥികൾ അയൽ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎൻ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്നമാണെന്ന് നിലവിൽ അഭിമുഖീകരിക്കുന്നതെന്നും യുഎൻ വ്യക്തമാക്കി. 

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ അതിവേഗം വളരുന്ന പ്രതിസന്ധിയാണിതെന്നും യുഎൻ അഭയാർഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. 

പോളണ്ടിലെ അതിർത്തി സേനയുടെ കണക്കുകൾ പ്രകാരം, ശനിയാഴ്ച 1,29,000 ആളുകളാണ് അതിർത്തി കടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം അതിർത്തി കടക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ പോളണ്ട് അതിർത്തി കടന്നവരുടെ എണ്ണം 9,22,400 ആയി.

ഹംഗറി, മോൾഡോവ, റൊമേനിയ, സ്ലൊവാക്യ എന്നീ അയൽ രാജ്യങ്ങളിലേക്കും യുക്രൈനിൽ നിന്ന് അഭയാർഥികൾ എത്തിയിട്ടുണ്ട്. യുക്രൈനിലെ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യൻ ഷെല്ലാക്രമണം തുടരുന്നതിനാൽ അഭയാർഥി പ്രവാഹം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

റഷ്യൻ സൈന്യം യുക്രൈന്റെ തലസ്ഥാനമായ കീവിന് നേരെ ആക്രമണം ശക്തമാക്കുന്നതിനാൽ അഭയാർഥി പ്രവാഹം കൂടുതൽ ശക്തമാകുമെന്ന് യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടോഡ്രോസ് അഥാനോം ഗബ്രിയേസസും അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT