World

കുല്‍ഭൂഷന്റെ വധശിക്ഷ; പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ മരവിപ്പിച്ച് ഇന്ത്യ 

അതിനിടെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ചാരന്മാരെന്ന് ആരോപിച്ച് 3 പേരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവിന്റെ വിഷയത്തെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളെല്ലാം ഇന്ത്യ നിര്‍ത്തിവെച്ചു. 

തീര സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ഏപ്രില്‍ 17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്നും ഇന്ത്യ വെള്ളിയാഴ്ച പിന്മാറുകയായിരുന്നു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ആക്രമണത്തിനും, ഉറിയിലെ ഭീകരാക്രമണത്തിനും പിന്നാലെ വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടിയായാണ് തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഇന്ത്യയിപ്പോള്‍ പിന്മാറിയിരിക്കുന്നത്. 

അതിനിടെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ചാരന്മാരെന്ന് ആരോപിച്ച് 3 പേരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. കുല്‍ഭൂഷന് വധശിക്ഷ വിധിച്ചതിന് പിന്നാലെയുള്ള ഇവരുടെ അറസ്റ്റ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. 

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ലക്ഷ്യം വെച്ച് വന്ന ഇന്ത്യയുടെ ചാരന്മാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ അവകാശ വാദം. ഖാലി, ഇംതിയാസ്, റാഷിദ് എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം