World

ജനിതക ഘടന ചിട്ടപ്പെടുത്തുന്നതിന് പുതിയ രീതി; രണ്ടു ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം 

ഈ വര്‍ഷത്തെ രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം രണ്ട് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം രണ്ട് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഇമ്മാനുവല്‍ ചാര്‍പന്റിയറും ജെന്നിഫര്‍ ഡൗദ്‌നയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ജനിതകഘടന ചിട്ടപ്പെടുത്തുന്നതിന് പ്രത്യേക രീതി കണ്ടെത്തിയതിനാണ് ഇരുവരും ആദരം നേടിയത്.

ജനിതക സാങ്കേതികവിദ്യയില്‍ ഏറെ പുരോഗതി കൈവരിക്കാന്‍ ഇവരുടെ കണ്ടുപിടിത്തം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 'crispr/cas 9 ജീന്‍ സിസേഴ്‌സ്' എന്ന സാങ്കേതികവിദ്യയാണ് ഇവര്‍ കണ്ടെത്തിയത്. ജനിതകഘടന ചിട്ടപ്പെടുത്തുന്നതില്‍  ഈ സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തം ഏറെ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും ജനിതകഘടനയില്‍ ഉയര്‍ന്ന കൃത്യതയോടെ മാറ്റം വരുത്താന്‍ ഈ സാങ്കേതികവിദ്യ വഴി സാധിക്കും. ഒരു കോടി സ്വീഡീഷ് ക്രോണറാണ് സമ്മാനതുക. 

ഇന്നലെ ഭൗതികശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം മൂന്ന് പേരാണ് പങ്കിട്ടത്. റോജര്‍ പെന്റോസ്, റെയിന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രധാനമായി തമോഗര്‍ത്തത്തെ കുറിച്ചുളള പഠനമാണ് ഇവര്‍ക്ക് ആദരം നേടി കൊടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT