World

ജൂലിയന്‍ അസാന്‍ജിനെതിരേയുള്ള ബലാത്സംഗ കുറ്റം സ്വീഡന്‍ അവസാനിപ്പിച്ചു

മറ്റു വകുപ്പുകള്‍ നിനില്‍ക്കുന്നതിനാല്‍ ലണ്ടന്‍ വിടാന്‍ സാധിക്കില്ലെന്ന്ലണ്ടന്‍ പോലീസ്

സമകാലിക മലയാളം ഡെസ്ക്

സ്റ്റോക്ക്‌ഹോം: ഏഴ് വര്‍ഷത്തെ അന്വേഷണത്തിനു ശേഷം വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ മേല്‍ ആരോപിക്കപ്പെട്ട ബലാത്സംഗക്കേസ് സ്വീഡന്‍ അവസാനിപ്പിച്ചു. കുറ്റാരോപിതനായ തന്നെ സ്വീഡന് കൈമാറുമെന്ന് ഭയന്ന് ലണ്ടനിലുള്ള ഇക്വഡോര്‍ എംബസിയിലാണ് 2012 മുതല്‍ അസാന്‍ജ് കഴിയുന്നത്. 

സ്വീഡിഷ് പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മാരിയന്‍ നിയാണ് അസാഞ്ചിനെതിരായ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. അതേസമയം, അസാന്‍ജിനെതിരേ മറ്റു വകുപ്പുകള്‍ നിനില്‍ക്കുന്നതിനാല്‍ ലണ്ടന്‍ വിടാന്‍ സാധിക്കില്ലെന്നും ലണ്ടന്‍ പോലീസ് വ്യക്തമാക്കി. 2012 ജൂണ്‍ 29ന് അസാന്‍ജിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഇപ്പോഴും നിലനില്‍ക്കുകയും ഇതിനെതിരെ ജാമ്യാപേക്ഷ പോലും അസാന്‍ജ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജ് 2010ലാണ് അമേരിക്കയുടെ രഹസ്യ നയതന്ത്ര കേബിള്‍ സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയും അമേരിക്കയുടെ കണ്ണിലെ കരടാവുകയും ചെയ്തിരുന്നു. പിന്നീട് സ്റ്റോക്ക്ഹാമില്‍ ഒരു ചടങ്ങിനെത്തിയ അസാന്‍ജ് തങ്ങളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് വിക്കിലീക്ക്‌സ് മുന്‍വളണ്ടിയര്‍മാര്‍ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

എന്നാല്‍ ഉഭയസമ്മതപ്രകാരമാണ് ഇവരുമായി ബന്ധപ്പെട്ടതെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് അസാന്‍ജിന്റെ നിലപാട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT