World

ജ്യൂസ് കുടിക്കുന്നതിനിടെ ഏഴു വയസുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി; വൈന്‍ ബോട്ടില്‍ തുറന്ന ഓര്‍മ്മ പരീക്ഷിച്ച് വിജയിപ്പിച്ച് ഡോക്ടര്‍

കുപ്പിയിലെ ജ്യൂസിന്റെ അവസാന തുളളി വായ് കൊണ്ട് വലിച്ചെടുത്ത് കുടിക്കാനുളള ശ്രമത്തിനിടെയാണ് നാവ് കുടുങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: ജ്യൂസ് കുടിക്കുന്നതിനിടെ ഏഴ് വയസ്സുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി.  കുപ്പിയിലെ ജ്യൂസിന്റെ അവസാന തുളളി വായ് കൊണ്ട് വലിച്ചെടുത്ത് കുടിക്കാനുളള ശ്രമത്തിനിടെയാണ് നാവ് കുടുങ്ങിയത്.

ഒക്ടോബറില്‍ ജര്‍മനിയിലുണ്ടായ സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്. കുപ്പി ഊരിയെടുക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ജര്‍മനിയിലെ ഔഫ് ഡെര്‍ ബള്‍ട്ട് ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തിച്ചു. ഒക്ടോബറിലായിരുന്നു സംഭവം.

അതിവിദഗ്ധമായാണ് ഡോക്ടര്‍ കുപ്പിയില്‍ നിന്ന് കുട്ടിയുടെ നാവ് വലിച്ചെടുത്തത്. ഒരവസരത്തില്‍ കോര്‍ക്ക് സ്‌ക്രൂവില്ലാതെ വൈന്‍ ബോട്ടില്‍ തുറന്ന ഓര്‍മ്മ ഡോക്ടര്‍ പരീക്ഷിക്കുകയായിരുന്നു. ആ പരീക്ഷണമാണ് വിജയം കണ്ടത്. ബോട്ടിലില്‍ ഇഞ്ചക്ഷന്‍ കുത്തിവെച്ച് വായു അകത്തേയ്ക്ക് കടത്തിവിട്ടാണ് കുട്ടിയുടെ നാവിനെ വലിച്ചെടുത്തത്. വായുസമ്മര്‍ദം പ്രയോഗിച്ചാണ് ബോട്ടിലില്‍ നിന്ന് നാവ് പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഏറെ നേരം കുടുങ്ങിക്കിടന്നതിനാല്‍ കുട്ടിയുടെ നാവിന് ചെറിയ മുറിവുകളും വേദനയും ഉണ്ടായാതായി ഡോക്ടര്‍മാരായ ക്രിസ്‌റ്റോഫ് എയ്ച്ച്, സിമോണ്‍ എന്നിവര്‍ പറഞ്ഞു. കുപ്പിക്കുള്ളില്‍ നാവ് കടത്തി ജ്യൂസ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാവ് കുടുങ്ങിയത്. നാവിനും കുപ്പിക്കുമിടയില്‍ ഉണ്ടായ വലിയ മര്‍ദ്ദമാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഏറെ നേരം രക്തയോട്ടംതടസ്സപ്പെട്ടതിന് പിന്നാലെയുണ്ടായ അസ്വസ്ഥകളെ തുടര്‍ന്ന് കുട്ടിയെ 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT