ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ ഇരട്ടസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. മരണ സംഖ്യ ഇനിയും ഉയർന്നക്കുമെന്നാണ് വിവരം. സ്ഫോടനത്തിൽ 4,000ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലെബനീസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരം.
ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപം പ്രാദേശിക സമയം ആറോടെയാണ് സ്ഫോടനമുണ്ടായത്. തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായതെന്നാണു വിവരം.നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും ഈ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായിട്ടുണ്ട്. 2005ൽ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊല്ലപ്പെട്ട കേസിൽ വിധി വരാനിരിക്കെയാണ് സ്‌ഫോടനം. കാർബോംബ് സ്‌ഫോടനത്തിലായിരുന്നു പ്രധാനമന്ത്രി കൊല്ലപ്പെട്ടത്.
ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി എമർജൻസി ഫോൺ നമ്പർ അടക്കം നൽകിയിട്ടുണ്ട്. എംബസി ജീവനക്കാർ സുരക്ഷിതരാണെന്നും ഇവിടെയുള്ള ഇന്ത്യാക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ ആർക്കും പരിക്കേറ്റതായുള്ള റിപ്പോർട്ട് വന്നിട്ടില്ലെന്നും. കൂടുതൽ ആളുകളുമായി ചർച്ചകൾ നടത്തുകയാണെന്നും ലെബനനിലെ ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates