World

'ഭൂമി കുലുങ്ങിയതാണെന്ന് കരുതി, വലിയ പൊട്ടിത്തെറി കേട്ടാണ് ഉണര്‍ന്നത്'; നടുക്കം മാറാതെ ഗ്രാമവാസികള്‍

ജെറ്റ് വിമാനങ്ങളുടെ ശബ്ദവും കേട്ടു. ബോംബുകള്‍ വീണതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ടെന്നും നാലഞ്ച് വീടുകള്‍ തകര്‍ന്നുവെന്നും നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലമാബാദ്: ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ നടുക്കം ഇപ്പോഴും ബലാകോട്ടിലെ ഗ്രാമീണരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. പുലര്‍ച്ചെ വലിയ പൊട്ടിത്തെറികളും ശബ്ദവും കേട്ടാണ് ഉണര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഭൂകമ്പമുണ്ടായെന്ന് തോന്നി. വലിയ ശബ്ദത്തിന് പിന്നാലെ ജെറ്റ് വിമാനങ്ങളുടെ ഇരമ്പല്‍ കേട്ടുവെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. ബോംബുകള്‍ വീണതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ടെന്നും നാലഞ്ച് വീടുകള്‍ തകര്‍ന്നുവെന്നും നാട്ടുകാരെ ഉദ്ധരിച്ച് ബിബിസി ചെയ്തു.

വടക്കന്‍ പാകിസ്ഥാനിലെ ബലാകോട്ട് ഗ്രാമം 2005 ല്‍ കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പിന്നീട് സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഈ ഗ്രാമം പുനര്‍നിര്‍മ്മിച്ചത്. ഭൂകമ്പ സാധ്യതാ പ്രദേശം കൂടിയാണ് ഖൈബര്‍ പക്തൂണ്‍ഖവ പ്രവിശ്യയിലുള്ള ഇവിടം. 

പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് പ്രതികാരമായി ജയ്ഷ്- ഇ- മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. 350 ലേറെ ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എന്നാല്‍ ഇന്ത്യ നടത്തിയ ആക്രമണം പരാജയമായിരുന്നുവെന്നും ആളപായം ഇല്ലെന്നുമാണ് പാക് സൈനിക വക്താവ് ട്വീറ്റ് ചെയ്തത്.  തിരിച്ചടിച്ചതോടെ ജനവാസമില്ലാത്ത പ്രദേശത്ത് ബോംബുകള്‍ നിക്ഷേപിച്ച് ഇന്ത്യന്‍ സേന മടങ്ങിയെന്നാണ് പാക് സൈനിക വക്താവിന്റെ അവകാശവാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT