World

വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുധാരികളായ അക്രമിസംഘം; അമ്മയെയും സഹോദരിയെയും രക്ഷിക്കാന്‍ അഞ്ചുവയസുകാരന്റെ ധീരമായ പോരാട്ടം ( വീഡിയോ)

ആയുധധാരികളായ അക്രമികളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യം കാണിച്ച അഞ്ചുവയസുകാരന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ആയുധധാരികളായ അക്രമികളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യം കാണിച്ച അഞ്ചുവയസുകാരന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ധീരമായ ചെറുത്തുനില്‍പ്പിന് ഒടുവില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഒന്നും എടുക്കാതെയും ആരെയും ഉപദ്രവിക്കാതെയും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

അമേരിക്കിലെ ഇന്ത്യാനയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ഡേവിഡ് ജോണ്‍സണ്‍ എന്ന അഞ്ചുവയസുകാരനാണ് അമ്മയെയും സഹോദരിയെയും അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ധീരതയോടെ പോരാടിയത്. അക്രമിസംഘത്തില്‍ ചിലരുടെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നു. ഇതൊന്നും വകവെയ്ക്കാത ധൈര്യം കാണിച്ച കുട്ടിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

തല മറച്ച് അക്രമി സംഘം വീട്ടില്‍ അതിക്രമിച്ച് കയറുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഇത് കണ്ട് കുട്ടിയുടെ അമ്മ പരിഭ്രമം കൊണ്ട് എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്നതും കാണാം. അക്രമികളുടെ കയ്യില്‍ തോക്ക് ഉണ്ട്. തുടര്‍ന്നായിരുന്നു അഞ്ചുവയസുകാരന്റെ ധൈര്യപ്രകടനം. കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞും തുടര്‍ച്ചയായി കൈ കൊണ്ട് തല്ലിയുമാണ് കുടുംബത്തെ രക്ഷിക്കാന്‍ കുട്ടി നോക്കിയത്. ധീരമായ ചെറുത്തുനില്‍പ്പിന് ഒടുവില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഒന്നും എടുക്കാതെയും ആരെയും ഉപദ്രവിക്കാതെയും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി സൗത്ത് ബെന്‍ഡ് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT