ഫോട്ടോ: ട്വിറ്റർ 
Sports

120 മിനിറ്റ്, 10 സേവുകള്‍; യൂറോയില്‍ റെക്കോര്‍ഡിട്ട് യാന്‍ സോമര്‍ 

എംബാപ്പെയുടെ പെനാല്‍റ്റി തടുത്തിട്ട യാന്‍ സോമര്‍ ക്വാര്‍ട്ടര്‍ ഫൈനലിലുംസ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നെടുംതൂണായി

സമകാലിക മലയാളം ഡെസ്ക്

എംബാപ്പെയുടെ പെനാല്‍റ്റി തടുത്തിട്ട യാന്‍ സോമര്‍ ക്വാര്‍ട്ടര്‍ ഫൈനലിലും
സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നെടുംതൂണായി. തോറ്റ് മടങ്ങിയെങ്കിലും സോമര്‍
ഫുട്‌ബോള്‍ ലോകത്തിന് കയ്യടി നേടുന്നു. 120 മിനിറ്റ് വല കാത്ത സോമറില്‍ നിന്ന് സ്‌പെയ്‌നെതിരെ വന്നത് 10 സേവുകള്‍. 

യൂറോ 2020ല്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തുന്ന ഗോള്‍കീപ്പറായി ഇവിടെ സോമര്‍. ഷൂട്ടൗട്ടില്‍ ഒരു പെനാല്‍റ്റിയും സോമര്‍ സേവ് ചെയ്തിരുന്നു. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാലിടറിയെങ്കിലും 77ാം മിനിറ്റില്‍ പത്ത് പേരായി ചുരുങ്ങി നിന്ന സ്വിറ്റ്‌സര്‍ലാന്‍ഡിന് എതിരെ സ്‌പെയ്ന്‍ ഒന്നിന് പിറകെ ഒന്നായി അവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ സോമറിന്റെ നിശ്ചയദാര്‍ഡ്യവും കൂടിയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീട്ടിയത്. 

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ കളിയില്‍ സ്‌പെയ്ന്‍ ഗോള്‍കീപ്പര്‍ ഉനയ് സിമോനാണ് മാന്‍ ഓഫ് ദി മാച്ച് ആയത്. എന്നാല്‍ ഞാന്‍ ഈ അവാര്‍ഡ് സോമറിന് നല്‍കുന്നെന്നായിരുന്നു സിമോണിന്റെ വാക്കുകള്‍. 28 ഷോട്ടുകളാണ് കളിയില്‍ സ്‌പെയ്‌നില്‍ നിന്ന് വന്നത്. ആ ആക്രമണങ്ങള്‍ക്ക് മുന്‍പിലും സോമര്‍ പതറിയില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT