ചിത്രം: ട്വിറ്റർ 
Sports

55 റണ്‍സിനിടെ വീണത് അഞ്ച് വിക്കറ്റുകള്‍; ബോള്‍ട്ട് തിരമാലയില്‍ ആടിയുലഞ്ഞു; ഇംഗ്ലണ്ടിനെ കരയ്ക്കടുപ്പിച്ച് ലിവിങ്സ്റ്റന്‍

ഏഴാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനു രക്ഷയായത്. താരം പുറത്താകാതെ 78 പന്തില്‍ 95 റണ്‍സെടുത്തു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കൂട്ടത്തകര്‍ച്ചയില്‍ നിന്നു പൊരുതി കയറി ഇംഗ്ലണ്ട്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ ഇംഗ്ലണ്ട് 34 ഓവറില്‍ എടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ്. മഴയെ തുടര്‍ന്നു മത്സരം 34 ഓവറാക്കി ചുരുക്കിയിരുന്നു. 

ട്രെന്റ് ബോള്‍ട്ടിന്റെ മാരക ബൗളിങില്‍ തുടക്കത്തില്‍ ഇംഗ്ലണ്ട് ആടിയുലഞ്ഞു. 55 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ നിലംപൊത്തി. 

ഏഴാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനു രക്ഷയായത്. താരം പുറത്താകാതെ 78 പന്തില്‍ 95 റണ്‍സെടുത്തു. ഒന്‍പത് ഫോറും ഒരു സിക്‌സും താരം തൂക്കി. 

ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് പോരാട്ടത്തിനു തുടക്കമിട്ടത്. താരം 25 പന്തില്‍ 30 റണ്‍സെടുത്തു. മൊയീന്‍ അലി (33), സാം കറന്‍ (42) എന്നിവരും ലിവിങ്‌സറ്റനെ പിന്തുണച്ചതോടെയാണ് ഇംഗ്ലണ്ട് കര കയറിയത്. 

ന്യൂസിലന്‍ഡിനായി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി രണ്ട് വിക്കറ്റുകളും വീഴ്ത്തി. മാറ്റ് ഹെന്റി, മിച്ചല്‍ സാന്റ്‌നര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസിലെ പോരായ്മകള്‍'

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ

വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

'ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു; വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി മുംബൈ പൊലീസ്; വിഡിയോ കോളില്‍ കണ്ടത് യഥാര്‍ഥ പൊലീസിനെ'; പിന്നീട് സംഭവിച്ചത്...

ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്

SCROLL FOR NEXT