ഫോട്ടോ: എഎഫ്പി 
Sports

അണപൊട്ടിയെത്തിയത് 40 ലക്ഷം പേര്‍; ഒടുവില്‍ ഹെലികോപ്റ്ററില്‍ രക്ഷപെട്ട് മെസിയും കൂട്ടരും

പരേഡ് പൂര്‍ത്തിയാക്കാതെ ടീം മടങ്ങിയതിന് പിന്നാലെ സുരക്ഷാ സേനയും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: ലോക കിരീടവുമായി മെസിയും സംഘവും നാട്ടിലെത്തിയതിന്റെ സന്തോഷത്തില്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു അര്‍ജന്റീന. ജനക്കൂട്ടം തലസ്ഥാനത്ത് തിങ്ങി നിറഞ്ഞപ്പോള്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ മെസിയേയും കൂട്ടരേയും തിരികെ വിട്ടത് ഹെലികോപ്റ്ററല്‍...

ആഘോഷം അതിരുവിടുന്ന നിമിഷത്തിലേക്കും കാര്യങ്ങള്‍ എത്തി. പാലത്തില്‍ നിന്ന് ടീം ബസിലേക്ക് ചാടാനായിരുന്നു ഏതാനും ആരാധകരുടെ ശ്രമം. ഇതില്‍ ഒരാള്‍ ടീം ബസില്‍ നിന്ന് താഴേക്ക് വീണു. 

വിമാനത്താവളത്തില്‍ നിന്ന് തുറന്ന ബസില്‍ മെസിയും സംഘവും ഒബലെഷ്‌കിലേക്ക് തുറന്ന ബസില്‍ നീങ്ങിയപ്പോള്‍ പതിനായിരക്കണക്കിന് ആളുകളാണ് ഒപ്പം ചേര്‍ന്നത്. എന്നാല്‍ ഒബലെഷ്‌ക് വരെ ജനക്കൂട്ടത്തിലൂടെ നീങ്ങി ടീം ബസിന് എത്താനായില്ല. ഇതോടെ തിരികെ പോവുക എന്നത് അസാധ്യമായപ്പോഴാണ് ടീമിനെ ഹെലികോപ്റ്ററില്‍ മാറ്റിയത്. പരേഡ് പൂര്‍ത്തിയാക്കാതെ ടീം മടങ്ങിയതിന് പിന്നാലെ സുരക്ഷാ സേനയും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി. 

ഡിസംബര്‍ 20ന് അര്‍ജന്റീനയില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. 40 ലക്ഷം ആളുകളാണ് കിരീടവുമായെത്തിയ ടീമിനൊപ്പം ചേരുന്നതിനായി നിരത്തുകളില്‍ നിറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

വിഷമം വന്നാല്‍ നവീനോട് പോലും പറയില്ല, കതകടച്ച് ഒറ്റയ്ക്കിരിക്കും; ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട: ഭാവന

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

SCROLL FOR NEXT