Sports

55 പന്തില്‍ 102 റണ്‍സ്; തകര്‍ത്താടി സഞ്ജു; ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം 

ഐപിഎല്‍ മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണിന് മിന്നുന്ന സെഞ്ചുറി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്‍ മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണിന് മിന്നുന്ന സെഞ്ചുറി. തകര്‍ത്തടിച്ച സഞ്ജു 55 പന്തില്‍ നിന്ന് നാലു സിക്‌സും 10 ബൗണ്ടറിയുമടക്കം 102 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജുവിന്റെ സെഞ്ചുറിയുടെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം.

ഐ.പി.എല്‍ 12-ാം സീസണിലെ ആദ്യ സെഞ്ചുറിയാണിത്. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയും. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ ഒരു സിക്‌സും നാലു ബൗണ്ടറിയുമടക്കം 24 റണ്‍സാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അടിച്ചുകൂട്ടിയത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും മികവില്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. 

കഴിഞ്ഞ മത്സരത്തിലെ താരമായ ജോസ് ബട്ട്‌ലറെ രാജസ്ഥാന് തുടക്കത്തിലെ നഷ്ടമായി. 15 റണ്‍സായിരുന്നു ബട്ട്‌ലറിന്റെ സമ്പാദ്യം.എട്ടു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമായിരുന്നു ബട്ട്‌ലറുടെ സമ്പാദ്യം. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച രഹാനെ  -സഞ്ജു സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. രണ്ടാം വിക്കറ്റില്‍ 119 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 49 പന്തുകള്‍ നേരിട്ട രഹാനെ മൂന്നു സിക്‌സും നാലു ബൗണ്ടറിയുമടക്കം 70 റണ്‍സെടുത്തു. 

ഹൈദരാബാദിനായി റാഷിദ് ഖാന്‍ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 24 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

ആരോഗ്യവകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍, കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

കൂടിയേറ്റക്കാരനില്‍ നിന്ന് ന്യൂയോര്‍ക്ക് മേയറിലേക്ക്, മംദാനിയുടെ രാഷ്ട്രീയ യാത്ര

വോട്ടെടുപ്പിന് തലേന്ന് സ്ഥാനാര്‍ഥി ബിജെപിയില്‍; പ്രശാന്ത് കിഷോറിന് തിരിച്ചടി

ഉമ്മൻചാണ്ടിയുടെ ഉപമയും കോൺ​ഗ്രസ്സി​ന്റെ കയറ്റിറക്കങ്ങളും

SCROLL FOR NEXT