ഇന്റർ മയാമി- അൽ നസ്ർ മത്സരത്തിൽ നിന്ന്  എക്സ്
Sports

മെസിയുടെ ഇന്റര്‍ മയാമിയെ ഗോള്‍മഴയില്‍ മുക്കി അല്‍ നസ്ര്‍; എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു

ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക ഹാട്രിക് നേടി

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: ദി ലാസ്റ്റ് ഡാന്‍സ് എന്നിറിയപ്പെട്ട റിയാദ് സീസണ്‍ കപ്പിലെ ഇന്റര്‍ മയാമി- അല്‍ നസ്ര്‍ പോരാട്ടത്തില്‍ അല്‍ നസ്ര്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സൗദി ക്ലബ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ടീമിനെ തോല്‍പ്പിച്ചത്. റിയാദിലെ കിങ്ഡം അരീനയിലായിരുന്നു മത്സരം.

ഒറ്റാവിയോയിലൂടെ കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ അല്‍ നസ്ര്‍ മുന്നിലെത്തി. ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയിലൂടെ അല്‍ നസ്ര്‍ ലീഡുയര്‍ത്തി. പിന്നീട്, രണ്ട് തവണ കൂടി ഇന്റര്‍ മയാമിയുടെ വല ചലിപ്പിച്ച് ടലിസ്‌ക ഹാട്രിക് കരസ്ഥമാക്കി. ലപോര്‍ട്ടെ, മുഹമ്മദ് മരാന്‍ എന്നിവരും സൗദി ക്ലബിന് വേണ്ടി ഗോള്‍ നേടി.

സൂപ്പർ താരങ്ങളായ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനാകാത്തതിനാല്‍ റൊണാള്‍ഡോ കളിക്കാനുണ്ടാകില്ലെന്ന്, മത്സരത്തിന് മുമ്പേ തന്നെ അല്‍ നസ്ര്‍ പരിശീലകന്‍ ലൂയി കാസ്‌ട്രോ വ്യക്തമാക്കിയിരുന്നു.

ആരാധകരുടെ നിരാശ ഇരട്ടിയാക്കിക്കൊണ്ട് ലയണല്‍ മെസ്സി ഇന്റര്‍ മയാമിയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചിരുന്നില്ല. 84-ാം മിനിറ്റിലാണ് മെസിയെ കളത്തിലിറക്കിയത്. കഴിഞ്ഞ ജനുവരിയില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയപ്പോള്‍, മെസി നയിച്ച പിഎസ്ജി അന്ന് റൊണാള്‍ഡോയുടെ റിയാദ് ഇലവനെ 5-4 ന് പരാജയപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും