ആർ അശ്വിൻ  ഫയൽ ചിത്രം
Sports

'എത്രകാലം അവൻ അപമാനം സഹിക്കും': പൊട്ടിത്തെറിച്ച് അശ്വിന്റെ അച്ഛൻ; വെറുതെ വിടണമെന്ന് താരം

രവിചന്ദ്രന്റെ വാക്കുകൾ വലിയ ചർച്ചയായതോടെ വിശദീകരണവുമായി അശ്വിൻ തന്നെ രം​ഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ ക്രിക്കറ്റ്പ്രേമികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. പിന്നാലെ അശ്വിന്റെ വിരമിക്കലിൽ ഞെട്ടിക്കുന്ന പ്രസ്താവനയുമായി പിതാവ് രവിചന്ദ്രൻ രം​ഗത്തെത്തി. മകൻ ടീമിൽ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രവിചന്ദ്രന്റെ വാക്കുകൾ വലിയ ചർച്ചയായതോടെ വിശദീകരണവുമായി അശ്വിൻ തന്നെ രം​ഗത്തെത്തി.

‘വിരമിക്കൽ എന്നത് അശ്വിന്റെ സ്വന്തം തീരുമാനമാണ്. ഞാൻ അതിൽ ഇടപെടില്ല. എന്നാൽ അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തതിൽ പല കാരണങ്ങളും ഉണ്ടായിരിക്കാം. ചിലപ്പോൾ അദ്ദേഹം അപമാനിതനായിട്ടുണ്ടാകും. 14–15 വർഷത്തോളമായി അശ്വിന്‍ ക്രിക്കറ്റിലുണ്ട്. അതുകൊണ്ടു തന്നെ ഇത് കുടുംബത്തിന് ഒരു വൈകാരിക നിമിഷമാണ്. പെട്ടെന്നുണ്ടായ ഈ മാറ്റത്തിലുള്ള ഞെട്ടൽ കുടുംബത്തിലുണ്ട്. ഒരു തരത്തിൽ പറഞ്ഞാല്‍ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നു. കാരണം അവൻ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്ര കാലം അദ്ദേഹത്തിന് ഇത് സഹിക്കാൻ സാധിക്കും?- രവിചന്ദ്രൻ പറഞ്ഞു.

പിതാവിന്റെ ആരോപണം വൻ ചർച്ചയായതോടെയാണ് വിശദീകരണവുമായി അശ്വിൻ രം​ഗത്തെത്തിയത്. മാധ്യമങ്ങളുമായി അത്ര പരിചയമില്ലാത്ത വ്യക്തിയാണ് എന്റെ അച്ഛൻ. നിങ്ങൾ അച്ഛന്റെ പ്രസ്താവന തേടിപ്പോകുന്ന പാരമ്പര്യം പിന്തുടരുമെന്ന് ഞാൻ വിചാരിച്ചില്ല. അദ്ദേഹത്തോട് ക്ഷമിക്കണമെന്നും അച്ഛനെ വെറുതെ വിടണമെന്നും ഞാൻ അഭ്യർത്ഥിക്കുകയാണ്.- അശ്വിൻ എക്സിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

SCROLL FOR NEXT