ഫോട്ടോ: ട്വിറ്റർ 
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 74, ബോക്‌സിങില്‍ ലവ്‌ലിനക്ക് വെള്ളി, അമ്പെയ്ത്ത് മിക്‌സഡ്  കോമ്പൗണ്ടില്‍ സ്വര്‍ണം

16 സ്വര്‍ണവും 27 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ 74 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 74 ആയി. വനിതകളുടെ ബോക്‌സിങ് 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെള്ളി മെഡല്‍. ഫൈനലില്‍ ചൈനീസ് താരം ക്വിയാന്‍ ലിയോട് ലവ്‌ലിന പരാജയപ്പെടുകയായിരുന്നു. 16 സ്വര്‍ണവും 27 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ 74 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 

ഏഴ് പതിറ്റാണ്ടിനിടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണിത്. 2018ല്‍ ജക്കാര്‍ത്തയില്‍ 70 മെഡലുകളെന്ന റെക്കോര്‍ഡ് ഇതോടെ മറികടന്നു.

ബോക്‌സിങില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പര്‍വീണ്‍ ഹൂഡക്കും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെമിയില്‍ ചൈനീസ് തായ്‌പേയ് താരം ടിങ് യു ലിന്നിനോട് പര്‍വീണ്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു (5-0).  

അമ്പെയ്ത്ത് മിക്‌സഡ്  കോമ്പൗണ്ട്  ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടി. കൊറിയയുടെ സോ ചൊവോണ്‍ ജൂജഹൂണ്‍ സഖ്യത്തെ 159- 158 എന്ന സ്‌കോറിന് മറികടന്നാണ് സ്വര്‍ണ നേട്ടം. 

സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ അഭയ് സിങ്- അനാഹത് സിങ് സഖ്യം ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. സെമിയില്‍ മലേഷ്യയുടെ ഐഫ അസ്മാന്‍ ബിന്‍ടി - സയാഫിഖ് മുഹമ്മദ് കമാല്‍ സഖ്യത്തോട് 2-1 ന് പരാജയം ഏറ്റുവാങ്ങി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'