മെഗ് ലാന്നിങ്/ ട്വിറ്റർ 
Sports

ഓസ്‌ട്രേലിയയുടെ 'മെഗാ സ്റ്റാര്‍ മെഗ്'- വനിതാ ഇതിഹാസം മെഗ് ലാന്നിങ് വിരമിച്ചു

ലോക ക്രിക്കറ്റിനു ഓസ്‌ട്രേലിയ സംഭവാന ചെയ്ത എണ്ണം പറഞ്ഞ റണ്‍ സ്‌കോറര്‍മാരില്‍ ഒരാള്‍. മികച്ച ക്യാപ്റ്റന്‍. അഞ്ച് ടി20, രണ്ട് ഏകദിന ലോകകപ്പുകളില്‍ കിരീട നേട്ടം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഓസീസ് വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ടീമിന്റെ പടിയിറങ്ങുന്നത്. 
 
ലോക ക്രിക്കറ്റിനു ഓസ്‌ട്രേലിയ സംഭവാന ചെയ്ത എണ്ണം പറഞ്ഞ റണ്‍ സ്‌കോറര്‍മാരില്‍ ഒരാള്‍. മികച്ച ക്യാപ്റ്റന്‍. അഞ്ച് ടി20, രണ്ട് ഏകദിന ലോകകപ്പുകളില്‍ കിരീട നേട്ടം. അതില്‍ നാല് ടി20, ഒരു ഏകദിന ലോകകപ്പുകളില്‍ ക്യാപ്റ്റനായും കിരീം ഏറ്റുവാങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലും സ്വര്‍ണ നേട്ടം. 

13 വര്‍ഷം നീണ്ട സമ്മോഹന കരിയറിനാണ് 31കാരിയായ ലാന്നിങ് വിരമാമിടുന്നത്. രാജ്യത്തെ 182 മത്സരങ്ങളില്‍ നയിച്ചു. പ്രഥമ ഇന്ത്യന്‍ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനും ലാന്നിങായിരുന്നു. ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലേക്ക് എത്തിക്കാനും താരത്തിനു സാധിച്ചു. 

ആറ് ടെസ്റ്റുകളാണ് താരം ഓസീസിനായി കളിച്ചത്. 345 റണ്‍സ് നേടി. രണ്ട് അര്‍ധ സെഞ്ച്വറികള്‍. 93 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 103 ഏകദിനങ്ങള്‍. 4602 റണ്‍സ്. 15 സെഞ്ച്വറികള്‍, 21 അര്‍ധ സെഞ്ച്വറികള്‍. 152 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 132 മത്സരങ്ങള്‍. 3405 റണ്‍സ്. രണ്ട് സെഞ്ച്വറി, 15 അര്‍ധ സെഞ്ച്വറികള്‍. 133 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT