ഇന്ത്യൻ ടീം, പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ടീം അംഗങ്ങൾ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി ആൽബനീസിനൊപ്പം എക്സ്
Sports

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ടീം; പാര്‍ലമെന്റില്‍ പ്രസംഗിച്ച് രോഹിത് ശര്‍മ

ഇന്ത്യ- പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ ദ്വിദിന സന്നാഹ പോരിനു മുന്നോടിയായാണ് സന്ദര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിനായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്റണി ആല്‍ബനീസിനെ സന്ദര്‍ശിച്ചു. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ഇന്ത്യന്‍ ടീം ദ്വിദിന സന്നാഹ മത്സരം കളിക്കുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിശീലന പോരാട്ടം. ഇതിനു മുന്നോടിയായാണ് ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ താരങ്ങളും ആന്റണി ആല്‍ബനീസിനെ സന്ദര്‍ശിച്ചു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ അടക്കമുള്ളവര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി. സന്ദര്‍ശനത്തിനിടെ രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രോഹിത്, കോഹ്‌ലി എന്നിവരുമായി അദ്ദേഹം ദീര്‍ഘ നേരം സംസാരിക്കുകയും ചെയ്തു.

ഡിസംബര്‍ ആറ് മുതല്‍ 10 വരെയാണ് പരമ്പരയിലെ രണ്ടാം പോരാട്ടം. അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് പകല്‍- രാത്രി പോരാട്ടമാണ്. പിങ്ക് പന്തില്‍ നടക്കുന്ന ഈ മത്സരത്തിനു മുന്നോടിയായാണ് ഇന്ത്യ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ദ്വിദിന പോരാട്ടം കളിക്കുന്നത്. ഈ മത്സരവും പിങ്ക് പന്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT