സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ 
Sports

ഓസ്‌ട്രേലിയക്ക് മേലുള്ള പ്രഹരങ്ങള്‍ തുടരുന്നു, സ്റ്റീവ് സ്മിത്തിന് പരിക്കിന്റെ ഭീഷണി; നെറ്റ് സെഷന്‍ ഒഴിവാക്കി

പന്ത് എടുക്കാന്‍ കുനിയുന്നതിന് ഇടയില്‍ സ്മിത്തിന് പുറം വേദന അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പരിക്കില്‍ വലഞ്ഞുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്ക് കടുത്ത ആശങ്ക നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി. സ്റ്റീവ് സ്മിത്തിന് മേല്‍ പരിക്കിന്റെ ആശങ്ക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ടെസ്റ്റിന് മുന്‍പായുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രധാന പരിശീലന സെഷനില്‍ സ്മിത്ത് പങ്കെടുത്തില്ല.

പന്ത് എടുക്കാന്‍ കുനിയുന്നതിന് ഇടയില്‍ സ്മിത്തിന് പുറം വേദന അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ സ്മിത്ത് എത്തിയെങ്കിലും 10 മിനിറ്റിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങി. നിലവില്‍ ഡേവിഡ് വാര്‍ണര്‍, വില്‍ പുകോവ്‌സ്‌കി, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അഭാവം ഓസ്‌ട്രേലിയയെ കുഴയ്ക്കുന്നുണ്ട്.

എന്നാല്‍ സ്മിത്തിന് പരിക്ക് എന്ന വാര്‍ത്തകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി. ബുധനാഴ്ച സ്മിത്ത് പരിശീലനത്തിന് ഇറങ്ങുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. പരിക്കുകളെ തുടര്‍ന്ന് ഓപ്പണിങ്ങിലാണ് ഓസ്‌ട്രേലിയക്ക് കൂടുതല്‍ തലവേദന.

ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍-പുകോവ്‌സ്‌കി സഖ്യത്തെ അവര്‍ക്ക് നഷ്ടമാവുന്നു. ബേണ്‍സും, മാര്‍കസ് ഹാരിസും ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കും. എന്നാല്‍ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇരുവരും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്‍പില്‍ കുഴങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT