ശുഭ്മാൻ ഗിൽ/ഫയല്‍ ചിത്രം 
Sports

'രോഹിത് ശര്‍മയുടെ വിക്കറ്റ് ഓസ്‌ട്രേലിയ ആഘോഷിച്ചത് പ്രകോപിപ്പിച്ചു', ഗബ്ബയിലെ 91 റണ്‍സിലേക്ക്‌ ചൂണ്ടി ശുഭ്മാന്‍ ഗില്‍

വലിയ ആഘോഷങ്ങള്‍ ഇല്ലാതെ അവരുടെ ജോലി കഴിഞ്ഞു എന്നത് പോലെയായിരുന്നു മനോഭാവം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗബ്ബയില്‍ 328 റണ്‍സ് ചെയ്‌സ് ചെയ്ത് ഇന്ത്യ ജയം പിടിച്ചപ്പോള്‍ 91 റണ്‍സോടെ രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്‍ നിറഞ്ഞു നിന്നിരുന്നു. അന്ന് ക്രീസില്‍ ഏറെ നേരം തുടരാന്‍ പാകത്തില്‍ തന്നെ പ്രചോദിപ്പിച്ചത് എന്ത് എന്ന് വെളിപ്പെടുത്തുകയാണ് ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍. 

ഗബ്ബ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഓസീസ് കളിക്കാര്‍ നടത്തിയ ആഘോഷമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ഗില്‍ പറയുന്നു. ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു എന്നാണ് അവര്‍ കരുതിയത്. രോഹിത്തിന്റെ വിക്കറ്റ് വീണപ്പോള്‍ വലിയ ആഘോഷങ്ങള്‍ ഇല്ലാതെ അവരുടെ ജോലി കഴിഞ്ഞു എന്നത് പോലെയായിരുന്നു മനോഭാവം, ഗില്‍ പറയുന്നു. 

പ്രധാന സംശയം പേസിനെ കൈകാര്യം ചെയ്യാനാവുമോ എന്നതാണ്

ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം കുറിക്കുന്ന യുവതാരത്തിന്റെ മനസിലെ പ്രധാന സംശയം പേസിനെ കൈകാര്യം ചെയ്യാനാവുമോ എന്നതാണ്. കമിന്‍സ്, സ്റ്റാര്‍ക്ക് എന്നിവരുടെ പേസ് എല്ലാവര്‍ക്കും അറിയാം. ലൈനും ലെങ്ത്തുമാണ് ഹെയ്‌സല്‍വുഡിന്റെ കരുത്ത്. എന്നാല്‍ ആ സംശയത്തെ ഇല്ലാതാക്കാന്‍ എനിക്ക് കഴിഞ്ഞതോടെ പേസിനെ നേരിടാനുള്ള ബുദ്ധിമുട്ടും മാറിയെന്നും ഗില്‍ പറയുന്നു. 

പൂജാരയ്‌ക്കൊപ്പം നിന്ന് ഗബ്ബയില്‍ ഗില്‍ 114 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തിയിരുന്നു. എന്നാല്‍ ഗില്ലിന് സെഞ്ചുറി നഷ്ടമായി. പിന്നാലെ ഋഷഭ് പന്ത് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. 89 റണ്‍സ് ആണ് ഋഷഭ് പന്ത് നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

SCROLL FOR NEXT