ഫയല്‍ ചിത്രം 
Sports

ടെസ്റ്റിനു പകരം രണ്ട് ട്വന്റി 20 കളിക്കാം, ഇംഗ്ലണ്ടില്‍ ബിസിസിഐയുടെ 'ഓഫര്‍'

മാഞ്ചെസ്റ്ററിൽ നടക്കേണ്ടിയിരുന്ന അവസാന ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് ടി20 മത്സരങ്ങൾ കളിക്കാമെന്നറിയിച്ചിരിക്കുന്നത് 

സമകാലിക മലയാളം ഡെസ്ക്

ടുത്ത വർഷം ഇംഗ്ലണ്ടിൽ രണ്ട് അധിക ടി20 മത്സരങ്ങൾ കളിക്കാമെന്നറിയിച്ച് ബിസിസിഐ. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാഞ്ചെസ്റ്ററിൽ നടക്കേണ്ടിയിരുന്ന അവസാന ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് ഇത്. മൂന്ന് ട്വന്റി20, മൂന്ന് ഏകദിന മത്സരങ്ങൾക്കായാണ് അടുത്ത വർഷം ജൂലൈയിൽ ഇന്ത്യ ഇംഗ്ലണ്ടിൽ എത്തുന്നത്

ടെസ്റ്റ് പരമ്പരയുടെ ബജറ്റിൽ ഇതിനകം ഉണ്ടായ 407 കോടിയോളം രൂപയുടെ നഷ്ടം നികത്താൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. അതേസമയം മറ്റൊരവസരത്തിൽ ടെസ്റ്റ് കളിക്കാം എന്ന ഓഫറിന് പകരമാണ് ടി20ഓഫർ എന്നതിൽ വ്യക്തതയില്ല. അതോടൊപ്പം അഞ്ച് മുഴുവൻ ദിവസങ്ങൾക്ക് പകരം രണ്ട് വൈകുന്നേരങ്ങൾ കൊണ്ട് അവസാനിക്കുന്ന മത്സരത്തിലേക്ക് ചുരുങ്ങാൻ പണം നൽകിയ പ്രക്ഷേപകർ തയ്യാറാകുമോ എന്ന കാര്യവും സംശയമാണ്. കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി, ടിക്കറ്റുകൾ, ഭക്ഷണപാനീയങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യവും ബാക്കിയാണ്. 

അതേസമയം അവസാന മത്സരം റദ്ദാക്കിയതിന് പിന്നാലെ പരമ്പര ഫലത്തെ കുറിച്ച് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. കോവിഡ് സാഹചര്യം കാരണമാണ് മത്സരം റദ്ദാക്കിയതെന്ന് തീരുമാനിക്കപ്പെട്ടാൽ അവസാന ടെസ്റ്റ് ഉപേക്ഷിക്കുകയും പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ ജയിക്കുകയും ചെയ്യും. എന്നാൽ കോവിഡ് സാഹചര്യം കാരണമല്ല മത്സരം ഉപേക്ഷിച്ചതെന്ന് വന്നാൽ ഇംഗ്ലണ്ടിനെ അവസാന ടെസ്റ്റിലെ വിജയികളായി പ്രഖ്യാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT