ഫോട്ടോ: ട്വിറ്റർ 
Sports

സിന്‍സിനാറ്റി ഓപ്പണില്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; സെറീനയും എമ്മാ റാഡുക്കാനുവും ഏറ്റുമുട്ടും 

കോര്‍ട്ടിനോട് വിടപറയാന്‍ നില്‍ക്കുന്ന സെറിനാ വില്യംസിന്റെ സിന്‍സിനാറ്റിയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15നാണ്

സമകാലിക മലയാളം ഡെസ്ക്

ഒഹിയോ: സിന്‍സിനാറ്റി ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുക്കാനു സെറിനാ വില്യംസിനെ നേരിടും. സിന്‍സിനാറ്റി ഓപ്പണ്‍ സിംഗിള്‍സിലെ 56 താരങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗാ ഷ്വാന്‍ടെക് ആണ് ടോപ് സീഡ്. 

കോര്‍ട്ടിനോട് വിടപറയാന്‍ നില്‍ക്കുന്ന സെറിനാ വില്യംസിന്റെ സിന്‍സിനാറ്റിയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15നാണ്. ഇത് ആദ്യമായാണ് സെറീനയും 19കാരിയായ എമ്മ റാഡുക്കാനുവും നേര്‍ക്കുനേര്‍ വരുന്നത്. നാഷണല്‍ ബാങ്ക് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ സെറീന വീണിരുന്നു. 

ഈ വര്‍ഷം മൂന്ന് മത്സരങ്ങളാണ് സെറീന കളിച്ചത്. വിംബിള്‍ഡണില്‍ വൈല്‍ഡ് കാര്‍ഡായി 12 മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു എത്തിയത്. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 2021 ഫ്രഞ്ച് ഓപ്പണിന് ശേഷം ഈ ആഴ്ച കനേഡിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നേടിയ ജയം മാത്രമാണ് സെറീനയുടെ പേരിലുള്ളത്. 

2021ലെ യുഎസ് ഓപ്പണ്‍ വിജയത്തിന് ശേഷം മറ്റൊരിടത്തും സെമിയിലേക്ക് എത്താന്‍ റാഡുകാനുവിന് കഴിഞ്ഞിട്ടില്ല. കോച്ചിങ് സ്റ്റാഫിലെ മാറ്റങ്ങളും പരിക്കും താരത്തിന് തിരിച്ചടിയായിരുന്നു. ഈ സീസണില്‍ തന്നെ മത്സരത്തിന് ഇടയില്‍ വെച്ച് മൂന്ന് വട്ടം റാഡുകാനുവിന് കോര്‍ട്ട് വിടേണ്ടി വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

SCROLL FOR NEXT