Michael Vaughan x
Sports

'ഭയന്നു പോയി, ഇപ്പോൾ സുരക്ഷിതൻ'; സിഡ്നി വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ടെന്ന് മൈക്കൽ വോൺ

ആഷസ് കമന്ററി പാനലിൽ അം​ഗമാണ് വോൺ. ഇതിന്റെ ഭാ​ഗമായാണ് ഓസ്ട്രേലിയയിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിലുണ്ടായ വെടി വയ്പ്പിൽ നിന്നു രക്ഷപ്പെട്ടതായി മുൻ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്കൽ വോൺ. ബോണ്ടി ബീച്ചിൽ നടന്ന ജൂത ആഘോഷമായ ഹനൂക്കയുടെ ആദ്യ ദിനത്തിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു. 40 പേർക്കു പരിക്കേറ്റു.

ആഷസ് പരമ്പരയുടെ കമന്ററി പാനലിൽ അം​ഗമാണ് വോൺ. ഇതിന്റെ ഭാ​ഗമായാണ് അദ്ദേഹം ഓസ്ട്രേലിയയിൽ എത്തിയത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് വോണുണ്ടായിരുന്നു. അടുത്തുള്ള റസ്റ്റോറന്റിൽ അഭയം തേടിയതാണ് രക്ഷയായത്.

‘ബോണ്ടിയിലെ ഒരു റസ്റ്റേറന്റിൽ കുടുങ്ങിപ്പോയത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോൾ സുരക്ഷിതമായി തിരിച്ചെത്തി. എമര്‍ജൻസി സര്‍വീസുകൾക്കും ഭീകരരെ നേരിട്ട വ്യക്തിക്കും നന്ദി അറിയിക്കുന്നു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്കൊപ്പം നിൽക്കേണ്ട സമയമാണിത്’– വോൺ എക്സിൽ കുറിച്ചു.

ബോണ്ടി ബീച്ചിൽ ജൂത ആഘോഷം നടക്കുന്നതിനിടെ ആൾക്കൂട്ടത്തിനു നേരെ വെടി വച്ചത് അച്ഛനും മകനുമെന്നു റിപ്പോർട്ട്. പാകിസ്ഥാൻ വംശജരായ 50 കാരനായ സാജിദ് അക്രം ഇയാളുടെ മകൻ നവീദ് അക്രം എന്ന 24കാരനുമാണ് അക്രമികൾ. ഇതിൽ 50കാരനെ ആക്രമണത്തിനു പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു. നവീദ് സാരമായ പരിക്കുകളോടെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഓസ്ട്രേലിയയിലെ ജൂത വിഭാ​ഗത്തേയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു റിപ്പോർട്ടുകളുണ്ട്. ഇരുവരും മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Former England cricketer Michael Vaughan narrowly survived the Bondi beach attack on Sunday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT