ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ 
Sports

'ബൗളിങ് പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍, അവര്‍ അവഗണിച്ചതോടെ ക്രിക്കറ്റിലേക്ക് ശ്രദ്ധ'; അക്തര്‍ പറയുന്നു

പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചതെന്ന് പാക് പേസര്‍ ഷുഐബ് അക്തര്‍

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചതെന്ന് പാക് പേസര്‍ ഷുഐബ് അക്തര്‍. വ്‌ളോഗര്‍ തന്‍മയ് ഭട്ടിനൊപ്പമുള്ള യൂട്യൂബ് സീരീസിലാണ് അക്തറിന്റെ പ്രതികരണം.

പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബൗളിങ് ആരംഭിച്ചത്. എന്റെ ഫാസ്റ്റ് ബൗളിങ് അവര്‍ നോക്കി നിന്നിരുന്നു. ഞാന്‍ ഒരു ലോക്കല്‍ സ്റ്റാറായി മാറി. എന്നാല്‍ എന്റെ മോട്ടോര്‍സൈക്കിളില്‍ വന്നപ്പോള്‍ ഇവരുടെ ശ്രദ്ധ കിട്ടാതെയായി. ഇതോടെ ക്രിക്കറ്റില്‍ മുന്നേറണം എന്ന തിരിച്ചറിവ് എനിക്കുണ്ടായി, അക്തര്‍ പറയുന്നു. 

ഞാന്‍ മിടുക്കനായ വിദ്യാര്‍ഥി ആയിരുന്നു. ബിരുദം എത്തിയപ്പോള്‍ ക്രിക്കറ്റ് കളിക്കാനും ആരംഭിച്ചു. വേഗത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ എനിക്ക് കഴിയും. ഞാന്‍ വികൃതിയുമായിരുന്നു എന്നും ചിരി നിറച്ച് അക്തര്‍ പറയുന്നു. 

കറാച്ചി ടെസ്റ്റ് എല്ലാവരുടേയും ബോറടി മാറ്റിയെന്നും പാകിസ്ഥാനിലെ പിച്ചിനെ വിമര്‍ശിക്കുന്നവരെ പരിഹസിച്ച് അക്തര്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് നടന്ന റാവല്‍പിണ്ടിയില്‍ മത്സരം വിരസമായ സമനിലയില്‍ അവസാനിച്ചിരുന്നു. 5 ദിവസത്തില്‍ 14 വിക്കറ്റ് മാത്രമാണ് വീണത്. ഇതോടെ പിച്ചിന് എതിരെ വിമര്‍ശനം ശക്തമായി. എന്നാല്‍ കറാച്ചിയില്‍ ടെസ്റ്റ് സമനിലയിലായെങ്കിലും ആവേശകരമായ അന്ത്യത്തിലേക്ക് മത്സരം എത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT