ഫോട്ടോ: ട്വിറ്റർ 
Sports

'ധോനിയെ കൊണ്ടുവന്നത് കോഹ്‌ലി-ശാസ്ത്രി ഭരണം അവസാനിപ്പിക്കാന്‍'; മുന്‍ പേസറുടെ പ്രതികരണം

ആരെല്ലാമാണ് കളിക്കേണ്ടത് എന്നതില്‍ എല്ലാം കോഹ് ലിയും രവി ശാസ്ത്രിയുമാണ് എല്ലാം തീരുമാനിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംഎസ് ധോനിയെ മെന്ററായി ടീമിലേക്ക് കൊണ്ടുവന്നത് കോഹ്‌ലിയുടേയും രവി ശാസ്ത്രിയുടേയും ഭരണം അവസാനിപ്പിക്കാനെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ അതുല്‍ വസന്‍. അവരുടെ കൈകളിലായിരുന്നു നിയന്ത്രണം എന്നും അതുല്‍ വസന്‍ പറയുന്നു. 

ടീമിനുള്ളില്‍ ഒരു ബാലന്‍സ് കൊണ്ടുവരാനാണ് ധോനിയെ കൊണ്ടുവന്നത്. എല്ലാം നിയന്ത്രിക്കുന്നത് കോഹ്‌ലിയും രവി ശാസ്ത്രിയും ആണെന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ആരെല്ലാമാണ് കളിക്കേണ്ടത് എന്നതില്‍ എല്ലാം കോഹ് ലിയും രവി ശാസ്ത്രിയുമാണ് എല്ലാം തീരുമാനിച്ചിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത് അവരാണ്, അതുല്‍ വസന്‍ പറയുന്നു. 

ലോകകപ്പില്‍ അവര്‍ എല്ലാം താറുമാറാക്കി

ഈ സാഹചര്യത്തിലാണ് ഒരാളെ അവിടേക്ക് വിട്ട് ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബിസിസിഐ ശ്രമിച്ചത്. ലോകകപ്പില്‍ അവര്‍ എല്ലാം താറുമാറാക്കി. ഒരുപാട് ക്രിക്കറ്റ് കളിച്ച് ഒരു അര്‍ധ ദൈവ പരിഗണന ഒക്കെ ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രത്യേക പരിഗണന കളിക്കാര്‍ ആവശ്യപ്പെടുന്നതാണ് ഇന്ത്യയിലെ അവസ്ഥ എന്നും അദ്ദേഹം പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ ടീം മെന്ററായാണ് ബിസിസിഐ ധോനിയെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ത്തത്. എന്നാല്‍ ധോനിയുടെ സാന്നിധ്യവും മുന്‍പോട്ട് പോകാന്‍ ടീമിനെ തുണച്ചില്ല. സെമി കാണാതെ ഇന്ത്യ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT