ഫോട്ടോ: ട്വിറ്റർ 
Sports

'ധോനിയെ കൊണ്ടുവന്നത് കോഹ്‌ലി-ശാസ്ത്രി ഭരണം അവസാനിപ്പിക്കാന്‍'; മുന്‍ പേസറുടെ പ്രതികരണം

ആരെല്ലാമാണ് കളിക്കേണ്ടത് എന്നതില്‍ എല്ലാം കോഹ് ലിയും രവി ശാസ്ത്രിയുമാണ് എല്ലാം തീരുമാനിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംഎസ് ധോനിയെ മെന്ററായി ടീമിലേക്ക് കൊണ്ടുവന്നത് കോഹ്‌ലിയുടേയും രവി ശാസ്ത്രിയുടേയും ഭരണം അവസാനിപ്പിക്കാനെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ അതുല്‍ വസന്‍. അവരുടെ കൈകളിലായിരുന്നു നിയന്ത്രണം എന്നും അതുല്‍ വസന്‍ പറയുന്നു. 

ടീമിനുള്ളില്‍ ഒരു ബാലന്‍സ് കൊണ്ടുവരാനാണ് ധോനിയെ കൊണ്ടുവന്നത്. എല്ലാം നിയന്ത്രിക്കുന്നത് കോഹ്‌ലിയും രവി ശാസ്ത്രിയും ആണെന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ആരെല്ലാമാണ് കളിക്കേണ്ടത് എന്നതില്‍ എല്ലാം കോഹ് ലിയും രവി ശാസ്ത്രിയുമാണ് എല്ലാം തീരുമാനിച്ചിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത് അവരാണ്, അതുല്‍ വസന്‍ പറയുന്നു. 

ലോകകപ്പില്‍ അവര്‍ എല്ലാം താറുമാറാക്കി

ഈ സാഹചര്യത്തിലാണ് ഒരാളെ അവിടേക്ക് വിട്ട് ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബിസിസിഐ ശ്രമിച്ചത്. ലോകകപ്പില്‍ അവര്‍ എല്ലാം താറുമാറാക്കി. ഒരുപാട് ക്രിക്കറ്റ് കളിച്ച് ഒരു അര്‍ധ ദൈവ പരിഗണന ഒക്കെ ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രത്യേക പരിഗണന കളിക്കാര്‍ ആവശ്യപ്പെടുന്നതാണ് ഇന്ത്യയിലെ അവസ്ഥ എന്നും അദ്ദേഹം പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ ടീം മെന്ററായാണ് ബിസിസിഐ ധോനിയെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ത്തത്. എന്നാല്‍ ധോനിയുടെ സാന്നിധ്യവും മുന്‍പോട്ട് പോകാന്‍ ടീമിനെ തുണച്ചില്ല. സെമി കാണാതെ ഇന്ത്യ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

'രക്ഷാപ്രവർത്തന' കേസ് അട്ടിമറി: എസ്ഐടി റിപ്പോർട്ട് കൈമാറാതെ ഡിജിപി; മുഖ്യമന്ത്രിയെ നേരിൽ കാണാൻ പരാതിക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷ ഇന്ന്; വിധി മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം

ഇറാൻ കമാൻഡ് സെന്ററുകളിൽ യുഎസ് ആക്രമണം, തിരിച്ചടിച്ച് ടെഹ്റാൻ; ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമെന്ന് ട്രംപ്

'മുഖ്യമന്ത്രിയുടെ സ്വപ്‌നം മലങ്കര സഭയുടെ ചിരകാല സ്വപ്നം'; വിഡി സതീശന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ