കാര്‍ലോ ആഞ്ചലോട്ടി എക്സ്
Sports

ഒടുവില്‍ 'ഡോണ്‍ കാര്‍ലോ' വരുന്നു, തീരുമോ ബ്രസീലിന്റെ കഷ്ടകാലം?

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ആദ്യ വിദേശ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടി

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: നീണ്ട ഇടപെടലുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ കോച്ച് കാര്‍ലോ ആഞ്ചലോട്ടി എത്തുന്നു. ക്ലബ് ലോകകപ്പിനു മുന്‍പ് തന്നെ ആഞ്ചലോട്ടി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങും. 2026ലെ ലോകകപ്പ് ലക്ഷ്യമിട്ടാണ് ബ്രസീല്‍ ആഞ്ചലോട്ടിയുമായി കരാറിലെത്തിയത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.

സമീപ കാലത്ത് മോശം ഫോമിലൂടെ കടന്നു പോകുന്ന ബ്രസീലിനെ വിജയ സംഘമാക്കി മാറ്റാനുള്ള ദൗത്യമാണ് ആഞ്ചലോട്ടിക്ക് മുന്നിലെ വെല്ലുവിളി. ബ്രസീല്‍ ദേശീയ ടീമിന്റെ ആദ്യ വിദേശ പരിശീലകനെന്ന പെരുമയും 65കാരനും ഇറ്റാലിയന്‍ പൗരനുമായ ഡോണ്‍ കാര്‍ലോയ്ക്ക് സ്വന്തമാകും.

2002ലെ ലോകകപ്പ് ജയത്തിനു ശേഷം ബ്രസീല്‍ ടീമിന്റെ ഗ്രാഫ് താഴേക്കാണ്. സമീപ കാലത്ത് ടീം വലിയ തകര്‍ച്ചയാണ് നേരിടുന്നത്. അതിനിടെ പല പല പരിശീലകര്‍ എത്തിയെങ്കിലും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായി കാനറികള്‍ മാറി.

വര്‍ത്തമാന ഫുട്‌ബോളിലെ ഇതിഹാസ പരിശീലകനായി കണക്കാക്കുന്ന ആളാണ് ആഞ്ചലോട്ടി. ക്ലബ് ഫുട്‌ബോളില്‍ അനുപമമായ ഒട്ടേറെ നേട്ടങ്ങളുള്ള അതികായന്‍. ബ്രസീല്‍ ടീമിനെ പഴയ പ്രതാപത്തിലെത്തിക്കാന്‍ ഡോണ്‍ കാര്‍ലോയ്ക്ക് സാധിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബദ്ധവൈരികളായ അര്‍ജന്റീനയോടു 4-1ന്റെ വലിയ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിനെ ബ്രസീല്‍ പുറത്താക്കിയിരുന്നു. 2014ലെ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ജര്‍മനിയോടു 7-1നു തോറ്റതടക്കമുള്ള നാണക്കേടിന്റെ ചരിത്രം വേറെയുമുണ്ട് സെലക്കാവോകള്‍ക്ക്. അതെല്ലാം മായ്ച്ച് പുതിയൊരു ടീമായി 2026ലെ ലോകകപ്പിനെത്തുകയാണ് ബ്രസീല്‍ മുന്നില്‍ കാണുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT