സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇഷാന്‍ കിഷന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി 
Sports

രോഹിത്തിനേയും രാഹുലിനേയും ഒഴിവാക്കി എന്നെ കളിപ്പിക്കാന്‍ പറയാനാവില്ല: ഇഷാന്‍ കിഷന്‍

രോഹിത്തും രാഹുലും ലോകോത്തര താരങ്ങളാണ്. അവര്‍ ടീമിലുള്ള സമയം എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ പറയാന്‍ എനിക്കാവില്ല

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: രോഹിത് ശര്‍മയേയോ കെ എല്‍ രാഹുലിനേയോ ഒഴിവാക്കി എന്നെ ഓപ്പണറായി പരിഗണിക്കാന്‍ തനിക്ക് പറയാനാവില്ലെന്ന് യുവ താരം ഇഷാന്‍ കിഷന്‍. പരിശീലന സെഷനില്‍ എന്റെ ഏറ്റവും മികവ് പുറത്തെടുത്ത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക മാത്രമേ ചെയ്യാനാവു എന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു. 

രോഹിത്തും രാഹുലും ലോകോത്തര താരങ്ങളാണ്. അവര്‍ ടീമിലുള്ള സമയം എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ പറയാന്‍ എനിക്കാവില്ല. പരിശീലന സെഷനില്‍ എന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കുക എന്നതാണ് എന്റെ ജോലി. എനിക്ക് അവസരം ലഭിക്കുമ്പോള്‍ സ്വയം തെളിയിക്കുകയും ടീമിനായി മികവ് കാണിക്കുകയും വേണം, ഇഷാന്‍ കിഷന്‍ പറഞ്ഞു. 

രോഹിത്തും രാഹുലുമെല്ലാം ടീമിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞു. ഒരുപാട് റണ്‍സ് രാജ്യത്തിനായി സ്‌കോര്‍ ചെയ്തു. അവരെ ടീമില്‍ നിന്ന് ഒഴിവാക്കി എന്നെ പരിഗണിക്കാന്‍ എനിക്ക് പറയാനാവില്ല. അവസരം കിട്ടുമ്പോള്‍ ഏറ്റവും മികച്ചത് പുറത്തെടുക്കുകയാണ് എന്റെ ജോലി. ബാക്കിയെല്ലാം സെലക്ടര്‍മാരും മറ്റ് പരിശീലകരുമാണ് നോക്കേണ്ടത് എന്നും ഇന്ത്യന്‍ യുവ താരം പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ മികവ് കാണിക്കാന്‍ ഇഷാന് കഴിഞ്ഞു. 48 പന്തില്‍ നിന്ന് 76 റണ്‍സ് ആണ് ഇഷാന്‍ നേടിയത്. ബാറ്റില്‍ നിന്ന് പറന്നത് 11 ഫോറും മൂന്ന് സിക്‌സും. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

SCROLL FOR NEXT