ഫോട്ടോ: ട്വിറ്റർ 
Sports

'ഹൃദയം കൊടുത്താണ് പരിശീലിപ്പിക്കുന്നത്; എല്ലായ്‌പ്പോഴും കളിക്കാരോട് സംസാരിച്ചിരിക്കും'; ആശിഷ് നെഹ്‌റയെ ചൂണ്ടി ഗാരി കിര്‍സ്‌റ്റെണ്‍ 

സ്‌പോട്ട്‌ലൈറ്റ് ആഗ്രഹിക്കുന്ന വ്യക്തിയുമല്ല ആശിഷ് നെഹ്‌റ എന്നും ഗാരി കിര്‍സ്‌റ്റെണ്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹൃദയം കൊടുത്താണ് ആശിഷ് നെഹ്‌റ ടീമിനെ പരിശീലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകനും ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കോച്ചും മെന്ററുമായ ഗാരി കിര്‍സ്റ്റെണ്‍. സ്‌പോട്ട്‌ലൈറ്റ് ആഗ്രഹിക്കുന്ന വ്യക്തിയുമല്ല ആശിഷ് നെഹ്‌റ എന്നും ഗാരി കിര്‍സ്‌റ്റെണ്‍ പറഞ്ഞു. 

ആശിഷ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുപാട് നാളായി ഒരുമിച്ചുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ തന്റെ കളി മനസിലാക്കാനുള്ള നെഹ്‌റയുടെ താത്പര്യം ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ഹൃദയം കൊണ്ടാണ് നെഹ്‌റ പരിശീലിപ്പിക്കുന്നത്. എല്ലായ്‌പ്പോഴും തന്റെ കളിക്കാരെ കുറിച്ചും അവരെ എങ്ങനെ സഹായിക്കാം എന്നുമാണ് നെഹ്‌റ ചിന്തിക്കുന്നത്, ഗാരി കിര്‍സ്‌റ്റെണ്‍ പറയുന്നു.

ഐപിഎല്ലിലെ മികച്ച പരിശീലകരില്‍ ഒരാളാണ് നെഹ്‌റ

തന്ത്രപരമായി ഐപിഎല്ലിലെ മികച്ച പരിശീലകരില്‍ ഒരാളാണ് നെഹ്‌റ. എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാം എന്ന് തന്റെ കളിക്കാരോട് എപ്പോഴും നെഹ്‌റ സംസാരിച്ചുകൊണ്ടിരിക്കും. ഐപിഎല്ലില്‍ ഒരു സെറ്റ് ഗെയിം പ്ലാന്‍ സാധ്യമല്ല. ഓരോ നിമിഷവും പ്ലാന്‍ ചെയ്യണം. കളിക്കാര്‍ക്ക് ഓരോ ഓവറിലും ഗെയിം പ്ലാന്‍ തയ്യാറാക്കാനാവണം. പരിശീലകര്‍ എന്ന നിലയില്‍ കളിക്കാരെ ഇതിനാണ് ഞങ്ങള്‍ സഹായിക്കുന്നത് എന്നും ഗാരി കിര്‍സ്റ്റെണ്‍ പറഞ്ഞു. 

2011ല്‍ ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയപ്പോള്‍ ഗാരി കിര്‍സ്‌റ്റെണായിരുന്നു പരിശീലകന്‍. ഈ ടീമില്‍ നെഹ്‌റയും അംഗമായിരുന്നു. ഐപിഎല്‍ ഫൈനല്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം ചൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT