ഫയല്‍ ചിത്രം 
Sports

ദ്രാവിഡ് അതിശയിപ്പിക്കും, ക്രിക്കറ്റിനെക്കുറിച്ച് അദ്ദേഹത്തിന് എല്ലാമറിയാം: പൃഥ്വി ഷാ 

2018ലെ അണ്ടർ 19 ലോകകപ്പിൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ പൃഥ്വി കളിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

വീണ്ടും രാഹുൽ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യക്കായി കളിക്കാനിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് യുവ ഓപ്പണർ പൃഥ്വി ഷാ. 2018ലെ അണ്ടർ 19 ലോകകപ്പിൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ പൃഥ്വി കളിച്ചിരുന്നു. ഇപ്പോഴിതാ ദ്രാവിഡിന്റെ കീഴിൽ ശ്രീലങ്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരക്കുള്ള ടീമിൽ പൃഥ്വിയും ഉൾപ്പെട്ടിട്ടുണ്ട്. 

ദ്രാവിഡിനു കീഴിൽ കളിക്കുന്നതിന്റെ രസം വേറെ തന്നെയാണെന്നാണ് പൃഥ്വിയുടെ വാക്കുകൾ. അദ്ദേഹം സംസാരിക്കുന്നതും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതുമെല്ലാം അതിശയയിപ്പിക്കുന്ന തരത്തിലാണ്. ഗെയിമിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ എത്രമാത്രം അനുഭവസമ്പത്ത് ഉണ്ടെന്നു മനസ്സിലാവും. ക്രിക്കറ്റിനെക്കുറിച്ച് അദ്ദേഹത്തിനു എല്ലാമറിയാം. സാഹചര്യങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണമെന്നുമെല്ലാം രാഹുൽ സാർ പറയുന്നത് വേറെ ത‌ലത്തിലാണ്, പൃഥ്വി പറഞ്ഞു. 

രാഹുൽ സാറിനൊപ്പമുള്ള പരിശീലന സെഷനുകൾക്കു വേണ്ടി ഞാൻ കാത്തിരിക്കുകയാണെന്നും ഈ പര്യടനത്തിൽ അവസരം മുതലാക്കിയേ തീരൂ എന്നുമാണ് പൃഥ്വി പറയുന്നത്. ഫീൽഡിൽ ആഗ്രഹിച്ചതു പോലെ പ്രകടനം നടത്താൻ കഴിയാതെ വരുമ്പോൾ ഞാൻ പരിശീലനം കൂടുതൽ കഠിനമാക്കാറുണ്ട്. ഞാൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറില്ല. സ്വയം ഒന്നിനും നിർബന്ധിക്കാറുമില്ല. നന്നായി ശ്രമിച്ചിട്ടും ഫലം ലഭിക്കുന്നില്ലെങ്കിൽ ഒരു ബ്രേക്കെടുക്കുകയാണ് ചെയ്യാറുള്ളത്, പൃഥ്വി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT